ഒരു നിമിഷം, നിന്നലകൾ എന്നെ
വന്നു മുത്തിയപ്പോൾ, കൊതിച്ചു
പോയെൻ മനം നീയായ് മാറുവാൻ.
ഒരു ഇളം തെന്നലായ്, അറിയാത്ത
കാണാത്ത, തീരങ്ങൾ തേടുവാൻ.
ഒരു ചെറുകുളിരായി, സർവ്വ-ചരാചര-
സ്പന്ദനം സ്പർശിച്, ഭാരമില്ലാ-
തങ്ങനെ പാറിപ്പറക്കുവാൻ.
©saranyab
saranyab
-
saranyab 74w
-
saranyab 86w
""ഇനിയെത്രനാളി - ഭൂവിൽ ബാക്കിയുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ
ഒരു പക്ഷേ, അർത്ഥപൂർണമായി മാറിയേനെ
നഷ്ടമാകുമീ മാത്രയും, ഓരോ നിമിഷവും, ഓരോ ദിനങ്ങളും.""
©saranyab -
saranyab 89w
അഭിനയനിപുണികൾ അരങ്ങു വാഴുമ്പോൾ, മൗനമായി പകച്ചു നിന്ന് പോകുന്ന ചിലരുണ്ട്. എന്തിനെന്നും ഏതിനെന്നുമറിയാതെ ഇടനെഞ്ചിലെ മുറിവുകൾ ഒരു ചെറുപുഞ്ചിരിയിൽ മറച്ച്, ഉള്ളിലൊരു മെഴുകുതിരി കണക്കെ ഉരുകി എരിഞ്ഞമരുന്നവർ. കാണാതെ പോകരുതവരെ.
©saranyab -
saranyab 93w
ഒരു നിമിഷമാകിലുമതെങ്കിലും
നീയായ് മാറുവാൻ മോഹം,
നിൻ ചിറകൊന്നണിയുവാൻ മോഹം.
ഏഴുവർണങ്ങളാൽ പുഞ്ചിരി തൂകുമാം
പൂവിന്നധരങ്ങൾ തഴുകുവാൻ മോഹം,
അതിൻ തേനൊന്നു നുകരുവാൻ മോഹം.
പച്ചിലത്തുമ്പിലെ തൂമഞ്ഞു തുള്ളിയെ
മുട്ടി ഉരുമ്മുവാൻ മോഹം,
അതിൽ നൃത്തം ചവിട്ടുവാൻ മോഹം.
വെറുതെയീ മോഹങ്ങളറിയാമതെങ്കിലും പിന്നെയും
വെറുതെ മോഹിക്കുവാൻ മോഹം,
അതിൻ തേരിലേറിപ്പറക്കുവാൻ മോഹം.©saranyab
-
saranyab 93w
ജീവിതമാം ആട്ടക്കഥതൻ തിരശ്ശീലയിൽ
അർത്ഥമറിയാതെ നിറഞ്ഞാടും
മുഖം മൂടികൾതൻ നടുവിൽ
നീയും ഒരു മൂടുപടമണിയുക-
യാണോ - മനമേ, ഈ
മൗനഭാവത്താൽ.
©saranyab -
saranyab 93w
കരിഞ്ഞെന്നു തോന്നിയ മുറിപ്പാടുകൾ
വെറുമൊരു മായയായിരുന്നു.
അതിനിന്നും വേദനതൻ
ചോരമണം തന്നെ.
ഇമകൾതൻ മറവിൽ അശ്രുബിന്ദുക്കളായി,
വീണ്ടുമതിന്നൊരു പുഴയായി
അങ്ങനെ ഒഴുകിപ്പരക്കുന്നു.
©saranyab -
""When the ball was in my court,
I forgot to play the game.
Now when i would like to play,
The ball is not there.""
©saranyab -
പ്രണയം
പ്രണയമെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. But i think
അടുക്കുമ്പോൾ അകലാനും
അകലുമ്പോൾ അടുക്കാനും
തോന്നിക്കും മനസാം
മാന്ത്രികൻ തീർക്കുന്ന
കൺകെട്ടുവിദ്യതൻ പേരാണ് പ്രണയം.
©saranyab -
ആകാശത്തിന്റെ ചില്ലുജാലകത്തിൽ ഒരു നക്ഷത്രം മാത്രം എകാകിയായി ഈ എന്നെ പോലെ. എന്തു പറ്റിയതായിരിക്കും? പതിനായിരം കോടി നക്ഷത്രങ്ങളുള്ള ആകാശത്തിൽ അത് മാത്രമെങ്ങനെയാണ് ഒറ്റപ്പെട്ടത്? എതോ ഒരു നിമിഷത്തിൽ ആകാശത്തെ കാണാൻ തോന്നിയ ഒരു ചിന്ത, ആഗ്രഹം അതാണ് അവനെ ഞാൻ കാണാൻ ഇടയാക്കിയത്. ഒറ്റയ്ക്കാണെങ്കിലും പുള്ളി വളരെ സന്തോഷത്തിലാണെന്നു തോന്നുന്നു. കുറച്ചു സമയം അതിനെ നോക്കിയപ്പോൾ അതെന്നോട് എന്തോ പറയുന്നത് പോലെ തോന്നി. കണ്ണിറുക്കിക്കാണിക്കുന്നുണ്ടോ? അതോ ഇനിയെന്റെ തോന്നലാണോ? ദിവ്യപ്രഭ ചൊരിയുന്ന നിലാവിന്റെ സൗന്ദര്യവും പോയിരിക്കുന്നു. കറുത്ത വാവിനോടടുക്കുകയാണ്. ഈ തേങ്ങാപ്പൂളാണല്ലോ ഇനി ആ പപ്പടവട്ടത്തിലുള്ള ചന്ദ്രനാവുക എന്നോർക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നുന്നു. പ്രകൃതിയുടെ ഓരോരോ മായാവിലാസങ്ങൾ, അങ്ങനെ മാത്രം പറയാമെന്നു തോന്നുന്നു. കറുത്ത ആകാശത്തിലെ വെളുത്ത പൊട്ടുകൾ. അവ ഇന്നത്തെ ലോകത്തോട് എന്തോ വിളിച്ചോതുകയാണോ? അതോ എന്തെങ്കിലും കൗതുകത്തോടെ നോക്കിക്കാണുകയാണോ? അധർമത്തിൽ നിന്ന് നന്മയിലേക്കെന്ന പോലെ ഇരുട്ടിന്റെ ജാലകത്തിൽ അവ വെളിച്ചം വീശുന്നു. അറിവില്ലാത്തവന് വിദ്യാവെളിച്ചം പകർന്നു നൽകുന്നത് പോലെ. ചന്ദ്രന്റെ മങ്ങിയ വെളിച്ചത്തിൽ മരങ്ങളുടെ ഇലകൾ തിളങ്ങുന്നുണ്ടോ? എങ്ങും നിശബ്ദത. കാറ്റിന്റെ മൂളൽ പോലും നിലച്ചിരിക്കുന്നു. എല്ലാവരും ഉറങ്ങുകയാണ്. പുതിയ ഒരു പുലരിക്ക് വേണ്ടി, പുതിയ ദിവസത്തിന് വേണ്ടി. അപ്പോഴും നമ്മുടെ ആകാശക്കളിക്കാർക്ക് യാതൊരു കുലുക്കവുമില്ല. അവ ഒരു പക്ഷെ പ്രാർഥിക്കുന്നുണ്ടാവാം ഈ രാത്രി അവസാനിക്കാതിരിന്നെങ്കിലെന്ന്.
©saranyab -
ഒരാൾ കൂടി മനുഷ്യന്റെ ദയയില്ലാത്ത ക്രൂരപ്രവർത്തിക്കിരയാകുന്നു. പാവം ആ കുഞ്ഞെലിയെന്തറിഞ്ഞു. തന്റെ ആഹാരത്തിനു വേണ്ടിയാണ് ആ പാവം പല തെറ്റുകളും ചെയ്തത്. മനുഷ്യൻ അതിന്റെ കൂടി അവകാശവും സ്വത്തുമായ ഭൂമി പിടിച്ചടക്കിയതാണിതിന് കാരണം.അവന്റെ ആ സ്വഭാവത്തിന്റെ രക്തസാക്ഷിയായ് എന്നീ എലിയും. "ഇത്ര ചെറിയ സാധനമാണ് എന്നിട്ടെന്തൊരഹങ്കാരം " അവനെ പിടിച്ച എന്റെ ചേട്ടന്റെ വാക്കുകളാണിവ. അത് അതിന്റെ പ്രാണനു വേണ്ടി കെഞ്ചുമ്പോൾ അതഹങ്കാരമായി കാണുന്ന മനുഷ്യനെ കുറിചോന്നോർത്തു നോക്കു. എലിക്ക് പ്രാണവേദന പൂച്ചക്ക് വീണവായന ഇതാണ് സ്ഥിതി. ഈ എലിക്കും ഈ ഭൂമിയിൽ അവകാശമില്ലേ, ഇവിടെ ജീവിക്കാൻ, ഭക്ഷണം തേടാൻ. എന്നാലതിന്റെ അവകാശങ്ങൾക്ക് ഈ ഭൂമിയിൽ യാതൊരു വിലയുമില്ല. ആ കാലൻ ചക്രക്കൂട്ടിൽ കിടന്ന് അത് തന്റെ ജീവന് വേണ്ടി കരയുമ്പോൾ മനുജൻ അത് കണ്ടാനന്ദിക്കുന്നു. അതിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് തോന്നിയതെങ്ങനെയാണ്. പാവം ആ ജീവിയറിയുന്നില്ല അടുത്ത നിമിഷം തന്റെ മരണം സംഭവിക്കുമെന്ന്. ഇനി ഇത്തിരി നിമിഷം മാത്രമേ തനിക്കുള്ളുവെന്ന്. അപ്പോഴും അത് പ്രതീക്ഷയോടെ മനുഷ്യന്റെ ദയയില്ലാത്ത കണ്ണുകളിലേക്കു നോക്കുകയാണ്. എന്ത് കാര്യം ? അതിനെ രക്ഷപ്പെടുത്താൻ ഇനിയാരും വരില്ല.
അതിന്റെ കണ്ണിലെ നനവ്, തിളക്കം പ്രഭാതത്തിൽ ഒരു നിമിഷത്തേക്ക് സുന്ദരനിമിഷം സൃഷ്ടിക്കുന്ന മഞ്ഞുതുള്ളിയെ പോലെ എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറയുന്നു .
ആ കാഴ്ച അതിഭയങ്കരമായിരുന്നു. അവസാനശ്വാസം നിലയ്ക്കുന്നതുവരെ അതിന് പ്രതീക്ഷയുണ്ടായിരുന്നു തന്നെ വെറുതെ വിടുമെന്ന്, ജീവിക്കാൻ അനുവദിക്കുമെന്ന്. അല്പസമയത്തിനകം അതും നിലച്ചു .
©saranyab
-
raziqu 74w
#malayalam #malayalamstory
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
#mehrin
മെഹ്റിൻ 14/14
അവസാന ഭാഗം.. (മുൻ ഭാഗം ഒരുമിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കണേ)
അവൾ മുഖത്തു നോക്കുന്നില്ല. തല താഴ്ത്തി ഇരിക്കുകയാണ്. വേണ്ട അവളുടെ മറുപടി എനിക്ക് വേണ്ട. ഞാൻ ഹാജിയാരെ നോക്കി. അദ്ദേഹം അപ്പുറത്തെ കസേരയിൽ ഭാര്യയുടെ കയ്യും പിടിച്ചു ഇരിക്കുകയാണ്. ഇക്കാക്ക വെറുതെ ഫോണിൽ നോക്കി ക്കൊണ്ടിരിക്കുന്നു.
ഞങ്ങൾ ഒരുമിച്ചാണു ഡോക്ടറുടെ റൂമിൽ കയറിയത്. അദ്ദേഹം അസുഖത്തെ കുറിച്ചു പറഞ്ഞു തന്നു. ഞാനും അവളുടെ ഇക്കാക്കയും എല്ലാം കേട്ടു.മനസ്സിന് കിട്ടിയ സന്തോഷങ്ങളെക്കാൾ ഏറ്റവും കൂടുതലായിരുന്നു അവളുടെ രോഗവിവരങ്ങൾ നൽകിയ സങ്കടം.GBM ട്യൂമർ എന്ന അസുഖം. മെല്ലെ മെല്ലെ അവളെ ഇല്ലായ്മ ചെയ്യാൻ പാകത്തിന് തലച്ചോറിൽ വളർന്നു കൊണ്ടിരിക്കുന്ന അസുഖം. പതുക്കെ അവളുടെ നാഡികൾ തളർത്തി...അങ്ങനെ അങ്ങനെ...
ചെയ്യാവുന്നതിന്റെ പരമാവധി നമുക്ക് ചെയ്യാം. ഇതിനുള്ള ട്രീറ്മെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണെന്നു കൂടി കേട്ടപ്പോ മനസ്സിലെ ഉണ്ടായിരുന്ന ധൈര്യം കൂടെ ചോർന്നു കഴിഞ്ഞിരുന്നു. അവളുടെ ഇക്കാക്ക എന്റെ കയ്യിൽ മുറുകെ പിടിചു. ഞാൻ തളരരുത് കൂടെ നിൽക്കണം എന്നു തോന്നിയത് കൊണ്ടു ഉള്ളിലെ സങ്കടങ്ങളെ ഞാൻ മൂടിവെച്ചു. അവളുടെ ഉപ്പയും ഉമ്മയും ഇതറിയരുത് എന്ന നിബന്ധനയിൽ ഞങ്ങൾ പുറത്തിറങ്ങി.
സുബ്ഹാനല്ലാഹ്, പ്രതീക്ഷയോടെയുള്ള അവളുടെ മുഖം ഞാനെങ്ങനെ നേരിടാനാണ്. ? അവളോട് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ല. അൽപ്പ നേരം എന്റെ മുഖത്തു നോക്കി നിന്നിട്ട് അവൾ ചെറുതായി ഒന്നു ചിരിച്ചു.
..................
ലഗ്ഗേജ് എല്ലാം വണ്ടിയിൽ നിന്നും ഇറക്കി വെക്കുകയാണ് അവളുടെ ഇക്കാക്ക. എന്റുമായും അവളുടെ കുടുംബക്കാരും എല്ലാം ഉണ്ട്. ഞങ്ങൾ പാസ്സ്പോര്ടുകൾ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടൊള്ളൂ. എങ്കിലും അവളുടെ വിദേശ യാത്രക്ക് മുടക്കം വരുത്തണ്ട എന്നു കരുതി ഞങ്ങൾ ഒരുമിച്ചു പുറപ്പെടുകയാണ്. ഒരു രാജ്യമല്ല, പല പല രാജ്യങ്ങളും സ്ഥലങ്ങളും ലിസ്റ്റിലുണ്ട്. ഞാനവളുടെ മുഖത്തേക്ക് നോക്കി. അവൾ സന്തോഷവതിയാണ്. ആശ്വസിക്കുന്നവളുമാണ്. അതിൽപ്പരം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ജീവിതം തന്നെ ഒരു യാത്രയായ സ്ഥിതിക്ക് അവളുടെ കയ്യും പിടിച്ചു ദുനിയാവിന്റെ അറ്റം വരെ പോകണം. നിയ്യത്തുകൾ ഒരുപാട് ഇപ്പോൾ മനസ്സിലില്ല. അവളുടെ കൈ പിടിച്ചു അൽപ്പം നടക്കണം,അവളുടെ പുഞ്ചിരി കാണണം , അത്ര തന്നെ.
-ശുഭം-
©റാസി -
ഒറ്റയ്ക്ക്
കടലു കാണാൻ വരുന്നവരെ
കണ്ടിട്ടുണ്ടോ..
അവരൊക്കെയും
ഉള്ളിൽ,
ഒറ്റയ്ക്കോരോ
കടലുകളായിരിയ്ക്കും.
കണ്ണുനീരുറവകൾ
ഒഴുകിവന്നടിഞ്ഞുചേർന്ന്
അവരിലെപ്പഴും,
ഉപ്പിന്റെ
കണ്ണീർച്ചവർപ്പ്
രുചിയായിരിയ്ക്കും...
കൺവരമ്പുകളിലേയ്ക്കൊന്ന്
സൂക്ഷിച്ചു
നോക്കിയാൽ കാണാം..
ഉള്ളിലെ
കടൽക്ഷോഭങ്ങളെ
തടഞ്ഞു തളർന്ന
കടൽഭിത്തികൾ..
ഉച്ഛ്വാസ നിശ്വാസങ്ങളിലൊന്ന്
ചെവി ചേർത്ത്
വെച്ചാൽ കേൾക്കാം..
ഉൾക്കടലിലെവിടെയൊക്കെയോ
രൂപം കൊള്ളുന്ന
കൊടുങ്കാറ്റിന്റെ
മുരൾച്ചകൾ..
ആർത്തിരമ്പുന്ന
സങ്കടത്തിരകളെ
ആഞ്ഞു പുൽകി
ഒന്നാശ്വസിപ്പിക്കുവാൻ,
തീരങ്ങളൊന്നും
ബാക്കിയില്ലാതെ
ഒറ്റയായിപ്പോയ കടലുകൾ..
ഉള്ളിലിരമ്പിപ്പതയുന്നതല്ല,
കണ്ണുകൾ കണ്ടത്
മാത്രമാണ് കടലെന്ന്
സ്വയം
കള്ളം പറയുവാൻ
കടലു കാണുന്നവർ...
ഒറ്റയ്ക്ക്
കടലു കാണാൻ
വരുന്നവരൊക്കെയും,
ഒറ്റപ്പെട്ടു പോയ
കടലുകളായിരിയ്ക്കും...
©shilpaprasanth_ -
ഇന്ന് പിന്നെയും മഴ പെയ്തു..
നനുത്ത വെയിൽനാളങ്ങൾക്കിടയിലൂടെ
ചാഞ്ഞും ചെരിഞ്ഞും
ഒരുപാട് നേരം...
കുറുക്കന്റെ കല്യാണമെന്നാരോ
കളിചിരിയ്ക്കുന്നു..
ഇടയിലൊരു നെടുവീർപ്പ്
പറയാതെ പറയുന്നുണ്ട്..
പെയ്യട്ടെ..
നമുക്കറിയാത്തതല്ലല്ലോ..
ഉള്ളിലെ മഴക്കരച്ചിലുകളെത്രയോ വട്ടം
നമ്മൾ
നിറഞ്ഞ വെയിൽച്ചിരികളിൽ
മറച്ചിരിയ്ക്കുന്നു...
©shilpaprasanth_ -
©oru_btech_braanthan
-
aaniee 91w
മരണത്തെക്കുറിച്ചെഴുതുന്നത് നിനക്കിഷ്ടമില്ലെന്നറിയാം...വേണ്ടെന്ന് പറയുകയും ഉടൻ ഇതെല്ലാം നിർത്തണമെന്നും ആവശ്യപെട്ടേക്കാം. ഞാൻ പിന്നെയും അതെക്കുറിച്ച് പുലമ്പുകയും ഇടക്ക് കിട്ടുന്ന നിശബ്ദമായ ഇടവേളകളിൽ അവയിൽ ചിലതിനെ കടലാസിലേക്ക് പകർത്തിഎഴുതുകയും ചെയ്തേക്കാം..ഹഹ. .അപ്പോൾ ദേഷ്യം സഹിക്കവയ്യാതെ നീ എഴുത്തുകുത്തുകൾ വലിച്ചെടുക്കും..തീർച്ചയായും അത് നീ കീറികളയുകയില്ല. എന്നാൽ നമ്മുടെ ജനലിലൂടെ അപ്പുറത്തെ ചെണ്ടുമല്ലിക്കൂട്ടത്തിലേക്ക് നോക്കാതെ നോക്കി നീ നിന്റെ അരിശം പിണങ്ങി തീർക്കും..എനിക്കെങ്ങനെ മിണ്ടാതിരിക്കാനാകും.പിന്നിടങ്ങോട്ട് ഞാൻ നിന്റെ മടിയിലിരിക്കുന്നത് മുതൽ ആ മഴ പെയ്തു തോരുന്നത് വരെ നമ്മൾ അന്ന് കണ്ട വെളളയിൽ രണ്ട് കറുത്ത കുത്തുകളുളള ഒരു ജോഡി പൂമ്പാറ്റയെപറ്റിയായിരിക്കും സംസാരിക്കുക.
'പൊട്ടുവെളളാട്ടികൾ' പണ്ടെങ്ങോ ഒന്നുചേർക്കപെട്ട ആത്മാക്കളുടെ പ്രതീകമാണെന്ന് ഞാൻ പറഞ്ഞുതന്നത് നീ ഓർമ്മിക്കുമല്ലോ...
അല്ലങ്കിലും മരണത്തെക്കുറിച്ചല്ല..അതിനുശേഷവും കാണാനാഗ്രഹിച്ച സ്വപ്നമാണ് ഞാൻ എഴുതിവച്ചതെന്ന് നീ ഒരിക്കലെങ്കിലും വായിച്ചുനോക്കിയിരുന്നങ്കിൽ...ഞാൻ മരിച്ചുകഴിഞ്ഞാൽ എന്നെ ദഹിപ്പിക്കുകയോ കടലിൽ ഒഴുക്കുകയോ ചെയ്യരുത്. ഞാൻ അഴുകിതീരേണ്ട മനോഹരമായ ശവപറമ്പിനെക്കുറിച്ച് ഞാൻ പറഞ്ഞുതരാം.ചുവപ്പുകലർന്ന മണ്ണിന് മുകളിൽ സിമന്റുതറകളോ മാർബിൾ നിർമിതികളോ വേണ്ട. പാറക്കല്ലിൽ തീർത്ത ഒരൊറ്റകല്ലിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് നിനക്ക് കോറിയിടാം..വെളളയിൽ കറുത്ത രണ്ട് കുത്തുകളുളള ആ പൂമ്പാറ്റകളെ നീ അപ്പോൾ ഓർക്കും.
ചുറ്റുംചൂരൽമരക്കാടുകൾ...അടുത്തെവിടെയോ ഇരമ്പിയിറങ്ങുന്ന തിരമാലകൾക്കൊപ്പം അവയിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന മൂളൽ എന്നെ ഉറക്കുയില്ല.
കുഴിമാടത്തിനുമുകളിൽ ഒരു കൊച്ചു പൂന്തോട്ടമാണ് ഞാൻ സ്വപ്നം കാണുന്നത്. മണ്ണിലാകെ പടർന്നുകയറുന്ന പച്ചപുല്ലിനെ നീ കിളച്ചുമാറ്റരുത്.നട്ടുപിടിപ്പിച്ച ചെണ്ടുമല്ലികളിലും കൊങ്ങിണിപൂക്കളിലും നീലയും മഞ്ഞയും വയലറ്റും നിറമുളള ശലഭങ്ങൾ ചേക്കേറുന്നതുവരെ ഞാൻ നോക്കിയിരിക്കും.അവ നനച്ചുകൊടുക്കാൻ നീ എന്നും വരേണ്ടതില്ല..എനിക്കറിയാം അധികകാലം നിനക്കതിനാവില്ലെന്ന്.നീ വരാതാകുന്നത് മുതൽ പൊട്ടുവെളളാട്ടികളെ പറ്റി ആരും അന്വേഷിക്കരുത്.അത് കണ്ടുകിട്ടുകയില്ല.ഒരു ജോഡി, വെളളയിൽ രണ്ടു കറുത്ത കുത്തുകളുളള പൊട്ടുവെളളാട്ടികൾ എന്നന്നേക്കുമായി അപ്രത്യക്ഷമായിപോയിരിക്കും. :)(:
©aaniee -
ഞാൻ പതിയെ മാറിക്കോളാം..അല്ലെങ്കിലും കാലം മാറ്റത്തിന്റേതാണല്ലോ.
പക്ഷെ, ഇപ്പോൾ സ്വൈര്യമായി വേദനകളൾക്ക് കൂട്ടിരിക്കാൻ എന്നെ വെറുതെ വിടുക.
•••••••••••••••••••••••••••••••••••••••••••••••••••
പകലുകൾ നിർവികാരമാണ്.എങ്കിലും ചുവരിലെ രവിവര്മ്മ പെയിന്റിങിൽ വെയ്ൽ വന്നുപോകുന്ന എട്ടുമിനിറ്റുകൾ ഞാൻ തിരിച്ചറിയാറുണ്ട്...അതുകഴിഞ്ഞ് എന്തുകൊണ്ടാണ് ഞാൻ കിടക്കയെ വെറുക്കുന്നതെന്ന് എനിക്കറിഞ്ഞുകൂട. ദിനചര്യകൾ ഞാനറിയുന്നതേ ഇല്ല. ചിരിക്കുന്നുണ്ട്. കരിഞ്ഞ പരിപ്പിന്റ മണം തിരിച്ചറിയാനാകുന്നുണ്ട്. പാലു തിളച്ചു പൊന്തി പത തൂവുന്നതെങ്ങനെയാണ് എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്.രാവിലെ എന്നും തിരികെയെടുക്കാൻ മറന്നുപോകുന്ന കഞ്ഞിമുക്കിയ സാരി എപ്പോഴാണ് മടക്കിയെടുത്തുവെക്കുന്നതെന്ന് ഞാൻ ഇടക്ക് ഓർത്തുനോക്കാറുണ്ട്.ഹാ..പകലുകൾ മറവിയുടേയും കൂടെ ആണ്.
രാത്രികൾ ചിന്തകളുടേതും.അവിടെ എനിക്കെന്നെ കണ്ടെത്താനാകുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും പരാതികളുമായി വിചാരണകൾ പുലരുവോളം നടക്കട്ടെ. നനഞ്ഞ കൺപീലികളിൽ കടൽകാറ്റടിച്ച് തണുപ്പേറുന്ന ഇടവേളകളിൽ മാത്രംഞാനുറങ്ങട്ടെ .തീർച്ചയായും ഇതെല്ലാം മാറും.പക്ഷെ അതുവരെക്കും ഞാനെന്റെ വേദനകളൾക്ക് കൂട്ടിരിക്കട്ടെ. ഇത്തിരി നേരം കൂടെ..ഒരിത്തിരി നേരം കൂടെ.
©aaniee -
raziqu 76w
#mehrin 1
#malayalam #malayalamstory
കരയിലേക്ക് വീശുന്ന കാറ്റിൽ പറന്നുകൊണ്ടിരിക്കുന്ന മുന്തിരിക്കളർ ഷാളിൻ തുമ്പുമായി ഒരു കുടയും ചൂടി അവൾ നടന്ന് വരുന്നുണ്ട്. വലതു തോളിൽ തൂക്കിയിട്ട ബ്രൗണ് നിറത്തിലുള്ള ഹാൻഡ്ബാഗ് മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ട്. ചുറ്റും നോക്കിക്കൊണ്ടല്ല,ചെറുതായി ഉയർത്തിയ താടി കൊണ്ടു നേരെ മുന്നോട്ട് നോക്കി എന്നാൽ ശാന്തമായ കണ്ണുകളോട് കൂടിയാണ് നടത്തം. കാപ്പിനിറത്തിലുള്ള മഫ്ത കൊണ്ടു തല മറച്ചിട്ടുണ്ട്. മാസ്ക്കുള്ളത് കൊണ്ടു കണ്ണുമാത്രമേ പുറത്തുള്ളൂ..എങ്കിലും ചെറിയ ചിരി എപ്പോഴും ആ ചുണ്ടുകളിലുള്ളത് തിരിച്ചറിയാൻ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയാൽ മതി.
നെക്ക് ബാൻഡ് ഊരി ഞാൻ എഴുന്നേറ്റ് നിന്നു. ഭയം കൊണ്ടല്ല, ബഹുമാനം തോന്നുന്നവരുടെ മുൻപിൽ സഹജമായി വരുന്ന ഒരു തോന്നലിൽ.
" ഹായ്"
"ഹലോ"
"കൊറേ നേരായോ വന്നിട്ട്?"
" ഇല്യ, അഞ്ചു മിൻറ്റ്.."
സത്യത്തിൽ അവൾ കാണണം എന്ന് പറഞ്ഞപ്പോൾ രാവിലെ മുതൽ തുടങ്ങിയതാണ് ഒരുക്കം. ഉച്ചയാവാൻ എന്തോരം നേരം വേണം...? റഹ്മത്തിൽ നിന്നും കാടബിരിയാണി കഴിക്കാം എന്നൊക്കെ കരുതി. വിശപ്പ് വേണ്ടേ..?? മുഴുവൻ അവൾക്ക് എന്താവും പറയാനുണ്ടാവുക എന്ന ചിന്തയിൽ ആയിരുന്നു. വിശപ്പൊന്നും വന്നതെ ഇല്ല. ബേപ്പൂരിലെ പുലിമുട്ടിലുള്ള ആ ഇരിപ്പിടത്തിന്മേൽ ഞങ്ങൾ ഇരുന്നു. ഫൈവ് ഫോള്ഡ കുട മടക്കി അവൾ ഹാൻഡ്ബാഗിന്റെ ഉള്ളിൽ വെച്ചു.
" നല്ലവെയിലുണ്ടല്ലോ...ജ്ജിത് മുയ്വൻ ഇരുന്നു കൊണ്ടോ?? മുഖം ദേ കരുവാളിച്ചിരിക്കുണ്..."
"ഓ അതൊന്നും സരല്യ...ജ്ജ് എന്തിനാ ബരാൻപറഞ്ഞേ..?"
"അതോ...ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു..."
To be continuedമെഹ്റിൻ
1©raziqu
-
കൂടെ വന്നാൽ
ഒരു അസ്തമനമൊരുമിച്ചു ആസ്വദിക്കാമെന്നു ഞാൻ പറഞ്ഞു.
കടൽ കാറ്റടിച്ചാൽ കറുക്കുമെന്ന് പറഞ്ഞു
നഗരത്തിലെ പൊടിക്കാറ്റിലേക്ക് അവരിറങ്ങി.
ഓടികളിക്കാനും ഒളിച്ചുകളിക്കാനും ഞാൻ
അവരെ വിളിച്ചു.
പണ്ടെങ്ങോ കരിയിലകൾക്കിടയിൽ കണ്ട മൂർഖന്റെ കഥ പറഞ്ഞു കനത്ത കോൺക്രീറ്റ് ഭിത്തികൾക്കുള്ളിൽ അവരൊളിച്ചു.
ഇക്കുറി കൊയ്തൊന്നൊടുങ്ങിയാൽ പാടത്തു പട്ടം പറത്താമെന്നു ഞാൻ പറഞ്ഞു.
ചുള്ളിമുള്ളു തട്ടി മേലിത്തിരി ചോര പൊടിഞ്ഞാലോ എന്നവർ പറഞ്ഞു.
ചില്ലുപാളികൾക്കപ്പുറം ചുമരലമാരയിലെ പാവകൾക്കൊപ്പം അവർ തുലാവർഷത്തെ വരവേറ്റു.
പാടത്തു പന്ത് കളിച്ചു ഞാനും.
അവർ അനുസരണയോടെ
അന്വയങ്ങൾ എന്ന് വിളിക്കപ്പെട്ടു.
ഞാൻ അഹമതിയുടെയും.
അവർക്കു വേണ്ടി കയ്യടികൾ ഉയർന്നു.
എനിക്ക് നേരെ ചൂണ്ടുവിരലുകളും.
അവർ പുഞ്ചിരിച്ചു
ഞാൻ പൊട്ടിച്ചിരിച്ചു. -
പെയ്യാതെ പോയ ചില
മഴകളുണ്ട്.
ഹൃദയത്തിലല്ല,
വേരറുത്തിട്ട
മരങ്ങളിൽ..
©sordid_soul -
shymas 82w
ഭംഗിയുള്ള പുറംചട്ടയോ
നിറമുള്ള ചിത്രങ്ങളോ ഇല്ല
എന്നതിനാൽ മാത്രം
വായിക്കുകയോ...
തുറന്നു നോക്കുകയോ
പോലും ചെയ്യപ്പെടാത്ത
പുസ്തകങ്ങളാണു ചിലർ.
ഒന്നു കണ്ണോടിക്കുകിൽ
വിരസമെന്നും
മനസ്സിരുത്തി വായിക്കുകിൽ
സരസമെന്നും തോന്നുന്നവർ.
©shymas
