രൂപകങ്ങൾ
പിരിയാനിരുന്ന ദിവസത്തിൻ്റെ
തലേന്നാൾ ആയിരുന്നു ഇന്നലെ.
ഭ്രമകൽപ്പനയുടെ മിറാഷുകളിലൂടെ
അവളിലേക്ക് കട്ട് ചെയ്തു,
ഈയൊരു തവണ കൂടി.
റൂമിലെ ഇരട്ടപല്ലികൾ പതിവ് പോലെ
ചിലപ്പുകളിലൂടെ ചുംബിച്ചു.
ജനലിൽ,
പെയ്ത മഴയുടെ ക്ഷീണശവങ്ങളായി
രണ്ടിറ്റ്ത്തുള്ളികൾ ഇടകലരുന്നു.
വരാനിരിക്കുന്ന മഴയെ നോറ്റിരിക്കുന്ന
മണ്ണിൻ്റെ നഗ്നമായ പുറത്തിലൂടെ
പൂമ്പാറ്റകൾ അന്ത്യരതിയിലുരുകുന്നൂ.
വേദനയോടെ ജലവും കാറ്റും
ഇരുവരെയും പുണർന്നൊഴുക്കിയകറ്റുന്നു,
പ്രകൃതിയുടെ ഒപ്പീസ് നൽക്കുന്നു.
സിഗരറ്റ്പുകയിലൂടെ ചുംബനത്തിൻ്റെ
ഭൂപടങ്ങൾ കൈമാറുന്ന ഏതോ കാമുകിയുടെ
പ്രണയപരവശത,
ഈ അവസാന ഭ്രമപാളിയിലേക്കുള്ള
ട്രിഗർ ആണ്.
വാൻഗോഗ് പതിവ് പോലെ,
ഇടയ്ക്ക് ചെവിയിലെ രക്തക്കെട്ട്
പിടിച്ച് കരഞ്ഞ്, പുറത്തുറ്റുന്ന രക്തം
ലുങ്കിയറ്റത്ത് തുടച്ച്,
അപൂർണ്ണമായ ഒരു ചിത്രത്തിൻ്റെ വേരുകളുറപ്പിക്കുന്നു.
വിഷാദത്തിൽ ബലികഴിച്ച നട്ടപ്പാതിരകളുടെ പ്രേതങ്ങൾ ഒന്നൊന്നായി വന്ന്,
സ്വപ്നങ്ങളുടെ ചുടുകാട്ടിലിരുന്ന്
പന്നിമലർത്തുന്നു,
കാന്താരിവാറ്റടിച്ച് ഏമ്പക്കമിടുന്നു.
കത്തിയെരിയുന്ന നീലത്തുരുത്തുകൾ
സൃഷ്ടിക്കുന്ന മരീചിക, അവൾ
ഒളിക്കാനായി തിരഞ്ഞെടുക്കുന്നു.
സ്വപ്നത്തിൽ എൻ്റെ മുറി കത്താൻ
ഞാൻ കാത്തുനിൽക്കുന്നു.
ഇപ്പർത്ത് ലെനൻ "Oh my love"
ഹം ചെയ്ത് തുടങ്ങി,
മുഴുമിക്കാൻ നിൽക്കാതെ ഇറങ്ങി പോകുന്നു.
ഇടയ്ക്ക് വെച്ച് നിന്ന് പോയ പാട്ടിൻ്റെ
വേദന മറ്റൊരു പാട്ടായി രൂപാന്തരം
പ്രാപിക്കുന്നു,
അത് ചാപിള്ളയായി,
മരിച്ച പാട്ടുകളുടെ രജിസ്റ്ററിൽ ചേർക്കപ്പെടുന്നു.
അന്തരീക്ഷം മരണത്തിൻ്റെ നീലയിലേക്ക്
ചെന്നെത്തുന്നു,
നിശ്ചലത സ്വപ്നത്തിൻ്റെ അപരിചിതനാകുന്നു.
യാത്രയെന്ന രൂപകത്തെ ചുംബിച്ച്,
തിരിച്ചിറങ്ങുന്നു.
വിട്ട് നിൽക്കുന്ന മഴയുടെ ബാക്കി,
കണ്ണടച്ചിരിക്കുന്ന ഇലച്ചുരുളകൾ,
ശവഗന്ധമുയരുന്ന പാട്ട്,
തലയും വാലുമില്ലാതെ ചിരിക്കുന്ന കവിതകൾ,
മരിച്ച രൂപകങ്ങൾ.
©rishikeshpsatheesh
-
-
It'll Never Fade
Days of stillness passed,
My fragile inner woods
Succumbed to the frosty smirks of
Unrequited love.
Scarlet rays leaving unnoticed
Without kisses of hope,
in sweaty shroud and
Wetty eyes.
That bully,
That ruthless gale of lovelessness
thwacked
onto my heartwound,
making it deeper than deepness.
Slowly, slower than darkness,
Senses drowns onto her Isles.
But, it's deep down.
Paths to her, transfigured,
Embraces me, saying
"Let the dream stay a dream,
Touch it, no drug equal it's ecstacy.
Soul too weak, can't carry."
Somewhere amid a starless night
I found myself.
Amidst vagabonds, lost,
Set out like me, in search of their souls.
Their eyes, shallow caves of pain.
In lost deserts of poignancy,
my dews of melancholy burn.
Songs, seduces with much pain
Kisses my ears.
"Unbeloved,
It'll never cease
It'll never fade.. "
©rishikeshpsatheesh -
rishikeshpsatheesh 91w
മടുപ്പ് ഉമ്മവെച്ച്
നാശാക്കിയ ആ വൈന്നേരത്തിന്
തവിട്ട് നിറമായിരിക്കും.
തലയോട്ടി
തൊള്ളായിരത്താമത്തേ കൂർക്കംവലിയും തീർത്ത്
പുതിയറൗണ്ട് തൊടങ്ങീട്ട്ണ്ടാവും.
മനസ്സിന്റെ തെക്കേ അറ്റത്ത്
ആവിയിട്ട വായ്നാറ്റത്തിന്റെ
മഞ്ഞവാട ഉണങ്ങിവിണ്ടു.
"പുത്യ സാരി എങ്ങനെയിണ്ട്..?
ഒരാള് വാങ്ങി തന്നതാ..."
പോവാനായപ്പാ ഓൾടെയോരു പായ്യാരം.
(ന്നാലും,
ആര് വാങ്ങി കൊടുത്തതായിരിക്കും?)
ഉറക്കം പിടിച്ച് വലിക്കുന്ന
കണ്ണിനെ നോക്കി പേടിപ്പിച്ച്,
ഒരുവിധം
തിരിച്ചും മറിച്ചും നോക്കിപ്പിച്ചു.
"ഇത്..
ഇത് പഴേ കളറല്ലെ,
ഓൾഡ് ഫാഷൻ.
അയ്യേ!"
ഓള് മുഖം ചുരുക്കി.
അപ്പർത്ത്,
അമ്മായി കശുവണ്ടി ചുടുന്നു.
അയിന്റെ കരിമണം
എന്തോ കുശ്മ്പ് ചെലക്ക്ന്ന്ണ്ട്.
മെഞ്ഞാന്ന്
പൊലച്ചേന്റെ ബയ്യപ്പർത്തൂടെ ഓടിമറയുന്ന
രാത്രിമൂപ്പിയുടെ പുതിയ ഓനെ
ഈ കശുവണ്ടിക്കരിമണം
കണ്ടതാ പോലും!
(ഓന്റെ ഒരു ഭാഗ്യം!)
"ഇത് പുത്യ ഡിസൈനാടാ പൊട്ടാ."
ശെരിയാ.
പുത്യ ഡിസൈൻ.
ചോപ്പിൽ
ഓറഞ്ച് പടർപ്പുകളും
പിങ്ക് കുറികളും
പരസ്പരം ഉമ്മ വെക്കുന്നുണ്ട്.
അരക്കെട്ടില് ഇളംനീല ഷെയ്ഡിൽ
കുഞ്ഞു കുഞ്ഞു വരകൾ.
(ന്നാലും ആരാവും വാങ്ങിക്കൊടുത്തെ?)
കാലിൽ മോഹനൻ
തലേം കവിളുംകൊണ്ട് ഒരസി.
നേർത്തെ തിന്ന
പുയാപ്ലേന്റെ ചെകിളമണം
ഇപ്പോം ഓന്റെ മീശരോമങ്ങളിലിണ്ട്.
"പോട്ട്.
ഓൻ, ആ കാലമാടൻ വരുന്നുണ്ട്.
ലെയ്റ്റ് ആയാ
അത് മതി മൊയന്തിന്,
ന്നെ തക്കാൻ!
റ്റാറ്റാ ഡാ.".
നെറ്റിയിലെ വേർപ്പിന്റെ മുയ്ങ്ങ്നാറ്റം
തൊടച്ച്
ഓള് രാത്രിമൂപ്പിയെ വിളിക്കാൻ
പാഞ്ഞു.
ആടികൊഴഞ്ഞ് വന്ന ചന്ദ്രേട്ടൻ,
ഇന്നും ഓൾടെ
മുടികുത്ത് പിടിക്കാൻ ഓടി.
പുത്യസാരിയോണ്ട് മുടി മൊത്തം മറച്ച്,
പുല്ലമ്പിൽപറമ്പും തുള്ളി,
സന്ധ്യക്കുട്ടി ഒറ്റ പോക്ക് പോയി.
കിതച്ചെത്തിയ രാത്രിമൂപ്പിയെ
ചന്ദ്രേട്ടൻ ഉടലോട് ചേർത്തു.
മൂപ്പി അയാളെ ചുറ്റിവരിഞ്ഞ്,
അടക്കി നിർത്തി!
ഒറക്കത്തിന്റെ കൊക്കക്കാട്ടിൽ
നിന്ന് ഞെട്ടിയെത്തിനോക്കിയ
തലയോട്ടി
മുറു മുറുത്ത്,
പച്ചത്തെറി വിളിച്ച്
വീണ്ടും കൂർക്കംവലിച്ചു.
ഋഷികേശ് പി സതീഷ്.വൈന്നേരത്തെ പായ്യാരങ്ങൾ...
-
rishikeshpsatheesh 108w
ഇന്നലത്തെ സന്ധ്യയിലവൾ ലയിച്ചുചേർന്നു..
ഒരുപാട് സ്വപ്നങ്ങൾ തീരത്ത് ബാക്കിവെച്ച്..
#malayalam #kavitha #poetry #malayalakavitha #love #pranayamപതനം
ഇന്നലെയവർ അറുത്തവൾക്ക്
ഇനിയും കഥകൾ കേൾക്കണമായിരുന്നു..
യുഗങ്ങളോളം
സന്ധ്യയുടെ തുടുപ്പിൽ ഉടൽ ചുമപ്പിക്കണമായിരുന്നു..
ശിഖരച്ചെവികളാൽ കവിതകൾ കേട്ട്,
ഇലക്കൈകളാൽ മഴ തൊട്ട്,
വേരുടുപ്പുകളിൽ പടരുന്ന സൗഹൃദമേറ്റ് നിൽക്കണമായിരുന്നു..
അവളുടെ ഉടൽ പ്രണയചിഹ്നങ്ങളുടെ കടൽത്തീരമായിരുന്നു.
വൈകുന്നേരങ്ങളിലവയ്ക്ക് ജീവൻ
വെയ്ക്കുമായിരുന്നു.
രാവിന്റെ മദിപ്പിൽ,
അവ ശക്തിയേറിയ തിരകളായി പരിണമിക്കും...
കടുംമഞ്ഞിൽ
ശ്വാസനാളങ്ങൾ പൊട്ടുന്ന ചുംബനം കൈമാറും...
അന്ത്യമില്ലാത്തൊരു മഴ കാത്തിരുന്നു അവൾ...
നിലയ്ക്കാതെ പെയ്യുന്ന അവനിൽ,
ഉന്മാദിയായിനിലംപതിക്കാൻ
അവൾ കൊതിച്ചിരുന്നു..
പക്ഷെ
ഇന്നലത്തെ സന്ധ്യയിൽ,
അഴുകുന്ന മരണത്തിന്റെ മണം
അവളെ വികൃതമായ് ചിതറിവെട്ടി.
രാവിൽ,
അവസാനിക്കാത്തൊരു മഴ
അവളുടെ ഉടൽ പുണർന്നാർത്തുകരഞ്ഞുകൊണ്ടിരുന്നു..
©rishikeshpsatheesh -
rishikeshpsatheesh 116w
അങ്ങനെയാ ഐസൊലേഷനിടങ്ങളിൽ...
#malayalam #kavitha #poetry #quarantine #isolationഐസൊലേഷൻ
കൊടുംനിശ്ചലത പുതച്ചുകിടക്കുന്നയാ
നരകരാത്രിയിൽ,
എഴുതപ്പെടാൻ വെമ്പുമാ
വയസ്സൻ കവിതൻ
ചിതറിയ ചിന്തകൾ..
വറ്റിയ മോഹങ്ങൾ..
പിടയുന്ന സ്വപ്നങ്ങൾ..,
പിറവിയുടെ സ്വർഗ്ഗസമയമോർത്ത്
തന്റെ കിടക്കയ്കരികിൽ വരാതെ,
മന്വന്തരങ്ങളുടെ ഗാഢതയിലൊളിച്ചുറങ്ങുന്നു...
അക്കിളവന്റെ വെട്ടമണഞ്ഞില്ലേയെന്നു
മകന്റെ മുറിത്തെരക്കങ്ങൾ,
അയ്യാൾക്കു മൂത്തപ്രാന്തെന്ന മകളുടെ
പൂർണ്ണവിരാമത്തിൽ ചേർന്നാ
പിതാവിന്റെ കണ്ണീരിനു
ചാലുകൾ കീറുന്നു...
വറ്റാറായി ഞാനെന്നും പറഞ്ഞ്
അതവളുടെ ചില്ലുപടത്തെ ചുംബിക്കുന്നു...
ശവഗന്ധമുയരുന്ന രാത്രിയിലാവൃദ്ധൻ,
നീലിച്ചപാതതന്നുടൽപ്പരപ്പിലൂടെ,
ആത്മാക്കളുയരുമാസ്പത്രി വരാന്തയയിലേക്കോടിയണഞ്ഞു
ഡോക്ടറോട്പാഞ്ഞടുത്തലറുന്നിതാ
ഒടുക്കം!
"അസ്വസ്ഥനാണെനിക്കിത്തിരി
ഐസോലേഷൻ വേണം.
കൂടെയൊരു പേനയും പേപ്പറും !!"
©rishikeshpsatheesh -
rishikeshpsatheesh 120w
ചുണ്ടുകളാൽ ചിരിയെന്ന
ജാലവിദ്യയുടെ മൂടുപടം കാണികൾക്കു മുന്നിൽ വിരിയ്ക്കാനറിയാത്ത,
ദു:ഖസ്വർഗ്ഗത്തിൽ
കണ്ണീരുപ്പുകുടിച്ചുപ്പിഴയ്ക്കുന്ന,
വിഷാദത്തിന്റെ ഒടേമ്പ്രാന്
ഭൂമിയെന്ന വിഷാദഗർഭത്തിൽ
തനിക്ക് പിറന്ന പുത്രനായെഴുതിയത്..!
#mirakee #mirakeemalayalam #malayalam #kavitha #depressionവിഷാദകാണ്ഡം
മനുഷ്യൻ...
അത് കരയുമ്പോൾ...,
അനന്തമാം വിഷാദത്തിനുൾച്ചുഴികളിൽ
മനം പൂഴ്ത്തുമ്പോൾ..,
അവൻ അറിഞ്ഞോ
അറിയാതെയോ ഒറ്റയ്ക്കാവുന്നു...
ഏകാന്തതയുടെ കൊടുംവനങ്ങൾ കാണുന്നു...
അഴുകിദ്രവിച്ച
ആ ഒറ്റപ്പെടലിന്റെ മദിപ്പിലയാൾ
ചിരിയാം ജാലവിദ്യയറിയാത്ത വിഷാദദൈവത്തിൻ ഏകാകിയായ പുത്രനാവുന്നു...
ആനന്ദമിപ്പോൾ അവന്റെ
ഹൃദയനാളങ്ങളെകൊല്ലുന്നു..
ഓർമ്മകളെയറുത്തില്ലാതാക്കുന്നു..
ഉന്മാദരക്തംവാർന്നൊലിക്കുന്നു...
...
വിഷാദം,
നിറഞ്ഞുനിൽക്കുന്ന ആ ഇരുട്ടിലേക്കവൻ
പടർന്നുകയറുന്നു...
പുണരുന്നു..
ചുംബിക്കുന്നു..
അടിത്തട്ടുകളിൽ അലിഞ്ഞില്ലാതാവുന്നു...
അതെ,
വിഷാദം അത്രമേൽ
ലഹരിയാണ്...
അതാവാം മനുഷ്യൻ
അതിനെ ഒറ്റയ്ക്കൊളിച്ചിരുന്ന്
മാത്രം പ്രണയിക്കുന്നത്!
©rishikeshpsatheesh -
rishikeshpsatheesh 126w
ആരുടെയൊക്കെയോ ചങ്ങലപ്പൂട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ,
പേരറിയാദിക്കിന്റെ മാറിടുക്കുകളിലൂടെ,
രാത്രിമഴയുടെ വശ്യഗന്ധം നിറച്ച തുള്ളികളുടെ ഉടലിലൂടെ,
ഏകാന്തതയുടെ ഗസൽഗീതം ജനാലപ്പുറങ്ങളിലൂടെ വന്ന്നിറയാൻ തുടങ്ങി...
ഇല്ലാ...
അയാൾക്ക് എഴുതാൻ കഴിയുന്നില്ല...
കാലങ്ങളായി ഭയപ്പെട്ടത് പോലെ, എഴുതിയെഴുതിയെഴുതി അവസാനം വാക്കുകളെ പ്രസവിക്കാൻ കഴിയാതെ, അയാൾ പേനയുടെ അന്ത്യനെടുവീർപ്പുകൾ മാത്രം പുറംതള്ളുന്ന നിറങ്ങളറ്റുവരണ്ട മഷിമുനമ്പിലേക്ക് നിർവികാരതയുടെ പീള കെട്ടിയ കണ്ണുകളോടെ നോക്കിയിരിക്കുകയാണ്...
ഒടുക്കം..!
അവളെ ഓർത്തുനോക്കി...
അവൾ...
പ്രണയസമുദ്രങ്ങളുടെ ആഴക്കയങ്ങളെപ്പറ്റി നീലമിഴികളിലൂടെ തീരാക്കഥകൾ പറഞ്ഞവൾ...
ഉൾനാഡികളിൽ മരവിപ്പിക്കുന്ന തണുപ്പ് കൂർത്ത ചില്ലുകൂട്ടങ്ങൾപോൽ കുതറികയറുന്നു...
ഓർമ്മകളുടെ കടൽതീരത്ത് രണ്ട് ഉടലുകൾ പരസ്പരം നോക്കിയിരിക്കുന്നു...
.
.
.
വേദനയോടെ അയാൾ പേനയുടെ ഗർഭപാത്രത്തിനുള്ളിലൂടെ ചിന്തയിലേ പകുതിചത്ത വാക്കുകളെ പുറത്തെടുക്കുന്നു...
ചാപിള്ളകളായി പരിണമിക്കുന്നതിന് മുന്നേ, അവസാന ശ്വാസത്തോടൊപ്പം അവ്യക്തമായി എന്തോ പറയുന്നു..
" നി...ന്റെ.. .. മ ... ര .. ണം...''
#malayalam #kavitha #mirakeemalayalamമരണം.!
അവൾ:
"അന്ത്യസായാഹ്നമാണിത്..!
ഇനിയീ പ്രണയത്തിരകൾ നമ്മെ ചുംബിക്കില്ല...
ഇനിയീ ഗസലുകൾ നമ്മെ ഉന്മത്തരാക്കില്ല...
ഇനിയീ മിഴികൾ നിന്നെ വേട്ടയാടില്ല....
നീ ഭ്രാന്തനാണ്...
ഉന്മാദിയാണ്...
ദുർബലനാണ്...
നിന്നോളം ഉന്മാദത്തെപ്പുണർന്നലിയാൻ എനിക്കായില്ല., ആവില്ല...
വിടതരിക, പ്രിയപ്പെട്ടവനേ...
അന്ത്യനിമിഷങ്ങളാണിത്
വിട ..! "
അയാൾ: മൗനം... മരണം...!
©rishikeshpsatheesh -
rishikeshpsatheesh 132w
അവസാനം... യാത്ര...
#mirakee #mirakeemalayalam #malayalam #pranayam #poetry #kavithaഅവസാനം...
എന്നേ അടഞ്ഞുപോയൊരെൻ
പ്രണയശവക്കല്ലറ തൻ ശിരസ്സിൽ,
നീറിപ്പഴുക്കും വിരഹക്കനൽ ചൂഴുമൊരു വികൃതമുൾക്കിരീടവും ചാർത്തി,
മരണമാം അത്ത്യുന്മാദപ്രപഞ്ചത്തിലേക്കുള്ളയാ
ദീർഘയാത്ര തുടങ്ങീടാം...
©rishikeshpsatheesh -
rishikeshpsatheesh 134w
നുകരുവാൻ വയ്യ പ്രിയേ.,
എന്നേ മുറിഞ്ഞൊഴുകിയതാണു
നിനക്കായ്
നിലയ്ക്കാതെ പെയ്തയെൻ
ഗന്ധർവ്വരാഗം...
#malayalam #kavitha #pranayam #mirakeemalayalamദൂരെ...
പ്രണയദാഹത്തീയാൽ ഹൃദയമഴക്കാടുകൾ ദഹിച്ചുണങ്ങിയീ
വിഷാദരാവിന്നലകളിൽ കാൽവച്ചിരിക്കെ...,
ദൂരെ...
സ്മൃതിതാരാപഥങ്ങളിലൂടെയിതാ തെളിഞ്ഞുമൊളിഞ്ഞുമുതിരുന്നു നീ...
അന്ത്യമില്ലാ സ്നേഹവീഞ്ഞിൻ
അറ്റമില്ലാ ലഹരിയായ്...
©rishikeshpsatheesh -
rishikeshpsatheesh 135w
പടിയിറക്കം
ഉപാധികളും ചങ്ങലകളും ക്രൗര്യവേഗങ്ങളാൽ കടിച്ചൂറ്റി രക്തം വറ്റിച്ച
ഞരമ്പുകളിൽ വിരഹതാപം പെയ്യിച്ച്
നീറ്റിയെരിച്ച പാതിയായിരുന്നവളെ,
വിരഹവും പ്രണയവും വറ്റിയ
ഞാനാകുന്ന മരിച്ച മറുപാതി
ഏതോ മരണഗാനപശ്ചാത്തലത്തിന്റെ വിഷാദമൂകതയിൽ പടിയിറക്കി....
നാളുകളായി കെട്ടിവലിച്ച ദു:ഖഭാണ്ഡങ്ങളൊന്നും വേദനിപ്പിച്ചില്ലാ...
ദു:ഖത്തിന്റെയും വിഷാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വീഞ്ഞുപാത്രങ്ങൾ എനിക്ക് മുന്നിൽ
എന്നേ മരവിച്ചുറഞ്ഞ്പോയിരിക്കുന്നു..!
ഒടുവിൽ ഇന്നലെ...,
മയക്കത്തിലേക്കമരുന്നതിന് മുന്നേ ഹൃദയത്തിന്റെ കരിമതിലിന് പുറമേ, തണുത്തുറഞ്ഞ രക്തക്കട്ടകൾ നിർദ്ദയം പൊട്ടിച്ചൊലിപ്പിച്ച്,
ഒരിറ്റ് കണ്ണീരുറ്റാതെ,
ഒരു ചെറുകവിത കുത്തിക്കോറിയിട്ടു...!
"...ഇനി ഓർമ്മകൾക്ക് മാത്രം ഈ ശ്മശാനത്തിലേക്ക് കടന്നുവരാം... "
ദു:ഖത്താൽ ആനന്ദിപ്പിക്കുന്ന..,
വിഷാദത്താൽ അട്ടഹസിപ്പിക്കുന്ന..,
വിരഹസംഗീതം അന്ത്യമില്ലാതെ പെയ്യിക്കുന്ന...,
നഗ്നമായ ഓർമ്മകൾക്ക് മാത്രം...!
#malayalam #pranayam #love #mirakeemalayalam #kavitha"...ഇനി ഓർമ്മകൾക്ക് മാത്രം എന്റെ ശ്മശാനത്തിലേക്ക് കടന്നുവരാം... "
©rishikeshpsatheesh
-
I am thankful to God,
That I wasn't born in North Korea.
©abhishek_anill -
cannabis 166w
വീണ്ടും നാം ഓർമകളിലേക്ക്
പലായനം ചെയ്യപ്പെടുന്നു..
അതിര് വെക്കാതെ
സ്വപ്നങ്ങളുടെ
വേലി കെട്ടാതെ നാം
ഇന്നലെകളെ പങ്കിട്ടെടുക്കുന്നു.. -
yakshiii 117w
നീലപട്ടുചെല അണിഞ്ഞ് തന്റെ സൗന്ദര്യം കൊണ്ട് എല്ലാ കണ്ണുകളിലും പ്രണയം ജ്വലിപ്പിക്കുന്നവൾ കടൽ...നീണ്ട ആരാധകവൃന്ദം ഉള്ള അവൾക് പ്രണയം കരയോടും..ഒരു തിരയായി ചെന്ന് അവനെ നിദ്രയിൽ നിന്ന് ഉണർത്താതെ ഒരു ചുംബനം നൽകി തിരികെ മടങ്ങുന്നു അവൾ....
........എന്നാൽ ഇതൊന്നും അറിവില്ലാത്ത അവന് പ്രണയം തന്റെ അടിത്തട്ടിൽ വേരുകളാഴ്ത്തി എല്ലാവർക്കും തണൽ നൽകുന്ന പേരാലിനോടും...അവളുടെ പ്രണയമോ തന്റെ ചില്ലകൾ ഓരോന്നിലും അനുരാഗത്തിന്റെ കുളിർതുള്ളികളായി പെയ്തിറങ്ങിയ മഴയോടും.......
©യക്ഷി -
abhishek_anill 119w
" Some people are only meant to be in our memories "
©abhishek_anill -
C O R O N A R Y_with the heart
A droplet of salivary amylase
Creeped through the slippery
Red lining of the oesophagus
To send a 'pest' for long exile.
Rather the pest took the
Sheath of mucosa and air
To build a kingdom upheaveling
The entire sapien creed!!
It stumbled for a while
Amidst the cornea of the prey,
Capturing a sketch of the
Infectious threat;exposing
The mesh wired-wierd
Grey areas in the physique
Akin the brain with blooms
Of deadly roses in the periphery.
He is a silbling branch
From that clan of epidemics-
Wherein 'black death's sweeped
Off the best of humanity!.
These microbial emperors'
Akienate the 'life chain'
Secluding 'greater' beings
To sullen death as 'alien' beings..
©neenuthomas -
പാതി വാടിയ ഇലകൾ കൂടി പൊഴിച്ച് പൂർണ്ണനഗ്നരായ റബ്ബർ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ അയാൾ നടന്നു.
പ്രണയിച്ചു മതിവരാത്ത രണ്ട് വൃക്ഷങ്ങളുടെ അസ്ഥികൂടങ്ങൾ അയാളോട് പ്രണയനൈരാശ്യത്തെ പറ്റി സംസാരിച്ചു.
"ചതിക്കപ്പെട്ടിരിക്കുന്നു."
അയാൾ അസ്ഥികൂടങ്ങളിൽ ഒന്നിനോട് പറഞ്ഞു.
-ഇനി തളിർക്കുന്നതും പൂക്കുന്നതും എല്ലാം മറ്റൊരു കാലമാണ്.
ആ വസന്തം...!,
അത് കൊഴിഞ്ഞു പോയിരിക്കുന്നു.-
അസ്ഥികൂടങ്ങൾ അയാളെ യാത്രയാക്കി.
അയാൾ യാത്രചൊല്ലുവാൻ വാക്കുകൾ തേടി.
തൊണ്ടക്കുഴിക്ക് നാടുവിലൊരു ഭൂതകാലം ഓർമ്മകൾ ഉരുട്ടി വച്ചിരിക്കുന്നു.
നിമിഷങ്ങളായി പിരിഞ്ഞ് അവ പെറ്റു പെരുകുന്നു.
രൂപങ്ങൾ തിരഞ്ഞു ഉഴറി നടക്കുന്ന വാക്കുകൾ...
സമാധാനം തിരഞ്ഞു ചെന്നു കയറിയത് പള്ളിമേടയിലായിരുന്നു.
മറന്നു പോയ വഴികളിലൂടെ ഓടിക്കയറുമ്പോൾ അമ്മച്ചിയുടെ പ്രാർത്ഥനകളിൽ ഒന്ന് മറുപടി ലഭിച്ച സന്തോഷത്തോടെ റബ്ബർ മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ അവർക്കരികിലേക്ക് എത്തുവാൻ തിടുക്കം പിടിച്ചു.
വെളുത്ത തിരശീലയ്ക്കു പിറകില് തിരു വസ്ത്രങ്ങളണിഞ്ഞു നിന്ന പുരോഹിതൻ മുകളിലേക്ക് കയ്യുയര്ത്തി അജഗണങ്ങളെ ആശീര്വദിച്ചു.
"ഏഴ് എഴുപതു വട്ടം ക്ഷമിക്കുക. "
പുരോഹിതൻ പ്രബോധിപ്പിച്ചു.
-ക്ഷമിക്കാം-
കുമ്പസാരസത്യങ്ങള് നാറുന്ന തൊണ്ടയുടെ ഇടര്ച്ച മറച്ച് അവര് ഏറ്റു പറഞ്ഞു.
പക്ഷേ എങ്ങനെയാണ് മറക്കുക എന്ന് ആരും
ചോദിച്ചില്ല.
അയാൾക്ക് പിന്നെ അവിടെ നിൽക്കുവാൻ തോന്നിയില്ല.
തിരികെ നടന്നു.
മറുപടിയുമായി പോയ പ്രാർത്ഥനകൾ നിരാശരായി വീണ്ടും പള്ളിമേടക്കപ്പുറം കാത്തു നിൽക്കുവാൻ ഇടം തിരഞ്ഞു.
©മങ്ങാടൻ -
neethi_athi 122w
ഇരുനദികൾ
തമ്മിൽ കലർന്ന് ഒഴുകരുതാത്ത പുഴകൾ ഇനിയും ബാക്കി,
കൊടിയ വേനലിലും പുഴകൾക്ക് തമ്മിൽ അയിത്തമത്രെ.
മലകളിൽ നിന്നുദ്ഭവിച്ച പുഴകളുടെ വഴിയല്ലല്ലോ ചതുപ്പിൽ നിന്നും ഉരുവം കൊണ്ടവക്ക്.
ഇനിയും ഇരുവഴികളായി ഒഴുക്ക് തുടരട്ടെ
©neethi_athi -
pranthante_thoolika 122w
" എല്ലാ പ്രണയങ്ങൾക്കും സ്വാഭാവിക മരണമുണ്ട്! ചിലത് അപകടങ്ങളിൽ മരിക്കും. മറ്റു ചിലത് ആത്മഹത്യ ചെയ്യും!" അടുത്തിടെ ഒരു പെൺ സുഹൃത്ത് സംസാരത്തിനിടയിൽ പറഞ്ഞതാണ് !
വിടരും മുമ്പേ കൊഴിഞ്ഞു പോയതും, വെള്ളവും, വളവും, ആകാശവും നൽകിയിട്ടും ബോൺസായികളായിപ്പോയതും, മുറിച്ചുമാറ്റിയതുമായ പ്രണയങ്ങൾ മാത്രമേ സ്വന്തം അനുഭവത്തിലു ണ്ടായിരുന്നുള്ളൂ.! അതു കൊണ്ട് മറുപടിയും പറഞ്ഞില്ല.!
തന്റെ പുതിയ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്യാനായി വന്നപ്പോഴാണ് അമൃത പ്രീതം , "ഇമ്രോസ് "എന്ന ചിത്രകാരനെ പരിചയപ്പെടുന്നത്. ചിത്രവും, ചിത്രകാരനേയും അമൃതയ്ക്കിഷ്ടമായി. അമൃതയുടെ രണ്ടു മക്കളേക്കാൾ പ്രായത്തിൽ ചെറുതായിരുന്നു ഇമ്രോസ്! തമ്മിൽ കാണും മുന്നേ അമൃത പ്രീതം എന്ന ഉന്മാദിയായ എഴുത്തുകാരിയുടെ കടുത്ത ആരാധകനായിരുന്നു ഇമ്രോസ്.
ചിത്രം വര തീർന്നപ്പോൾ അദ്ദേഹം തന്റെ ഇഷ്ടം വെളിപ്പെടുത്തി! അമൃത തങ്ങളുടെ പ്രായഭേദവും മറ്റും മനസ്സിൽ വെച്ച് ഇമ്രോസിനോട് പറഞ്ഞു.! "'പോയി ലോകം ചുറ്റിക്കറങ്ങി ജീവിതം ആസ്വദിച്ച ശേഷവും പ്രണയം നിലനിൽക്കുന്നുണ്ടെങ്കിൽ, തിരിച്ചു വരൂ എന്റടുത്തേക്ക് "! എന്ന്.
അദ്ദേഹം അമൃതയുടെ വീടിനു പുറത്തെ പറമ്പിനെ മൂന്നു തവണ ചുറ്റി തിരിച്ചുവന്ന് "ലോകം കണ്ടുകഴിഞ്ഞു "! എന്ന് പറഞ്ഞ് പ്രണയാഭ്യർത്ഥന ആവർത്തിച്ചു. ഭർത്താവുമായി നിയമപരമായി പിരിഞ്ഞ ശേഷം അമൃത ഇമ്രോസ്നെ തന്റെ കൂടെ ജീവിക്കാൻ ക്ഷണിച്ചു. അവർ ഒരിക്കലും വിവാഹിതരാകാതെ, ആദ്യത്തെ അതേ പ്രണയ തീവ്രതയോടെ തന്നെ അവസാനം വരെയും ജീവിച്ചു.!മരണത്തിനു മുന്നേ അമൃത ഇമ്രോസിനായി തന്റെ അവസാനത്തെ കവിതയെഴുതി,
"ഞാൻ നിന്നെ ഒരിക്കൽകൂടികാണും,
എപ്പോൾ..? എവിടെ വെച്ച്.. അറിയില്ല.
ഒരുപക്ഷേ, ഭാവനയുടെ പ്രതിഫലനമായി
നിന്റെ കാൻവാസിനുള്ളിൽ
ഒരു നിഗൂഢ രേഖപോലെ
നിശ്ശബ്ദമായി
നിന്നെ സദാ വീക്ഷിച്ചുകൊണ്ട്
ഞാനുണ്ടാവും. "!
അമൃതയുടെ മരണത്തോടെ ബ്രഷ് താഴെ വച്ച ഇമ്രോസ് പിന്നീടൊരിക്കലും ചിത്രം വരച്ചിട്ടില്ല.!..പിന്നീട് എഴുതിയ ഒരു കവിതയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു,
"അവർ ദേഹമാണ് വെടിഞ്ഞത്, കൂട്ടല്ല.." !❣️❣️ -
jeethurnair 130w
My silent conversions
പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ന്റെ എഴുത്തുകളിലെ പ്രണയം. അതുപോലെ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ന്റെ കോൺവെർസേഷൻ ടൈപ്പ് എഴുത്തും. പ്രണയം - ഇന്ന് വരെ ഒരു വ്യക്തിയിൽ ഉറപ്പിച്ചു നിർത്തിയ തരം പ്രണയമുണ്ടായിട്ടില്ല എനിക്ക്. അതിന് താല്പര്യവുമില്ല. പക്ഷെ എഴുതാൻ വേണ്ടി മാത്രം ഞാൻ പ്രണയിനിയും വിരഹ നായികയുമെല്ലാം ആവാറുണ്ട്. ഞാൻ മാത്രമല്ല പലരും അങ്ങിനാണ്. പിന്നെ സംഭാഷണം പോലെ എഴുതാൻ വലിയ ഇഷ്ടാണ്. ആരോട് എന്നില്ല. ചിലപ്പോൾ, ചിലപ്പോളല്ല.. പലപ്പോളും പറയുന്ന വ്യക്തിയും കേൾക്കുന്ന വ്യക്തിയും ഞാൻ തന്നെയാവും. കേൾക്കാനും പറയാനും ഇഷ്ടപ്പെടുന്ന ന്റെ മനസ് തന്നെയാവും. ഒരുപാടാൾക്കാർക്കിടയിലിരുന്ന് സംസാരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ന്റെ ഒറ്റക്കുള്ള സംസാരങ്ങളാണ്. കേൾക്കാൻ ആരുമില്ലെങ്കിലും ഞാൻ തന്നെ കേൾക്കുന്ന ഉത്തരം കൊടുക്കുന്ന ന്റെ ചോദ്യങ്ങളാവും. My silent conversations !!
©jeethurnair -
abhishek_anill 131w
ഒറ്റപ്പെടുത്തി പോയവർക്കൊന്നും ഒറ്റപ്പെട്ടവന്റെ വേദന അറിയാൻ കഴിയില്ല !
©abhishek_anill
