ഒരുമിച്ച് വായിക്കുവാൻ വേണ്ടി
മാറ്റിവച്ച പുസ്തകങ്ങളെ ഓർക്കു
ന്നുണ്ടോ... അതിൽ ആദ്യത്തെ
അധ്യായത്തിൽ മരണത്തെ
കുറിച്ചെഴുതിയിട്ടുള്ള ഒന്നുണ്ട്,
ഏറ്റവും വിരസമായ ഒരു പകലവ
സാനം മടുപ്പിന്റെ ചവർപ്പുറ്റിയ
വർത്തമാന പകുതിയിൽ ഒരു
കസേരയിലിരുന്ന് മൗനമായി
കണ്ണോടിച്ചു വായിച്ചു തീർക്കണ
മെന്നെഴുതി എടുത്തു വച്ച ആ
പുസ്തകം... അതിന്റെ താളുക
ൾക്ക് മുന്നിൽ... ആവർത്തിക്ക
പ്പെടുന്ന തുടർച്ചകളുടെ അറ്റമി
ല്ലാത്ത കുത്തുകൾ നോക്കി
നിസ്സംഗതയോടെ നിൽപ്പുണ്ട്
ഒരിക്കൽ വേണ്ടെന്ന് വച്ച
പാനപാത്രം. വിഷം തീണ്ടിയ
വീഞ്ഞിനൊപ്പം നിലത്തു കിടന്നു
ചെളിപുരണ്ട എന്റെ മുടിയിഴകളും.
©revathymohan