©moonbelle
-
-
moonbelle 89w
നിന്റെ പ്രിയ ഹൃദയങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട ദിനം...
നിന്റെ കണ്ണുനീരിനെ ആഘോഷമാക്കി മധുരം പകുത്ത ദിവസം...
ആയുസ്സിന്റ പുസ്തകത്തിൽ ഒരു താളു കൂടി എഴുതപ്പെടവേ...
അനന്തമായ ഈ ജഗത്തിൽ മടങ്ങവേ ഓർത്തിടുക...
കരങ്ങൾ ശൂന്യം..
പങ്കിടീക്കുക സ്നേഹവും സൗഹൃദവും സാഹോദര്യവും...
പിറന്നാളാശംസകൾ... @arnavpravindranഅനിയത്തിക്കുട്ടിക്ക്...
©sooryan
©moonbelle -
moonbelle 93w
നനഞ്ഞൊട്ടിയ കൺപീലിത്തുമ്പിൽ,
അവൾ പറയാതെ ബാക്കി വെച്ച കഥകളുണ്ടായിരുന്നു..
മൂർച്ചയുള്ളവ..
പരസ്പരം അറിയാതെയും
പരിസരം മറന്നട്ടഹസിച്ചവ..
പുൽക്കൊടി തൻ മുനമ്പിൽ തട്ടും
വിധം വ്രണഭഞ്ജിതമാക്കാൻ കെല്പുള്ളവ...നനഞ്ഞൊട്ടിയ കഥകൾ
©moonbelle -
moonbelle 94w
അയാൾ മടിച്ച് മടിച്ച് വേദനിപ്പിക്കുന്ന ആ സത്യം അമ്മയോട് പറഞ്ഞു. ഡ്രൈവർ സീറ്റിനു സൈഡിൽ വന്നിടിച്ചതുകൊണ്ട് അച്ഛനെ രക്ഷിക്കാനായില്ല."
"അപ്പോ തന്റെ ചേച്ചി?"
"ചേച്ചിക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ രക്ഷിച്ച ഒരാളും, മറ്റാരെയും കാറിലോ അതിനടുത്തോ കണ്ടില്ലെന്നാ പറഞ്ഞേ. ഒരുപാട് തിരഞ്ഞു. പക്ഷേ...."
അവളിൽ നിന്ന് തികട്ടി വരുന്ന കരച്ചിൽ റൂമിലെ ശൂന്യതയുടെ മാറിൽ പിടഞ്ഞു മരിക്കാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു.
"അനുകുട്ടിയേ... എന്നതാ ഇത്... വിഷമിക്കല്ലേ..
തനിക്കു ഒരു നാൾ കണ്ടെത്താൻ പറ്റിയേക്കും."
"പറ്റിയേക്കും എന്നല്ല ചേച്ചി. സാധിച്ചുവെന്ന് വേണം പറയാൻ."
"എന്ന് വെച്ചാൽ?"
"അത്..
എന്റെ ചേച്ചി...
അത് മനു ചേച്ചിയാ."
"ഞാനോ!
നീ.. നീ.. എന്തൊക്കെയാ ഈ പറയുന്നേ...!... ചേച്ചി തന്നെയാ...
നിനക്ക് അറിയുമോ...
എടാ..
ആരോ ഉപേക്ഷിച്ചിട്ടുപോയ എന്റെ കുട്ടികാലം ഒരു അനാഥലായത്തിൽ... പിന്നെ ദൈവദൂതരായി വന്ന സൈമൺ മാഷും റസിയ ടീച്ചറും... ഞാൻ എങ്ങനെ..?"
"ചേച്ചി.. ഞാൻ പറയാം...
ഈ സംഭവങ്ങൾ നടന്നപ്പോൾ ചേച്ചിക്ക് മൂന്നര നാലു വയസ്സൊക്കെയെ പ്രായമുള്ളു. അത് കഴിഞ്ഞുള്ളതല്ലേ ചേച്ചിക്ക് ഓർമ്മയുള്ളു? സ്വാഭാവികമല്ലേ...
അപ്പോൾ എങ്ങനെയാ എന്റെ ചേച്ചി അല്ലെന്ന് ഉറപ്പിക്കാൻ പറ്റുക...അല്ലെ... എബിയേട്ടാ...?"
"ശരി.. ശരി... ആവട്ടെ...സമ്മതിച്ചു.എന്നാൽ പറയു.. പക്ഷേ അത് ഞാനാണെന്ന് അനുവിന് എങ്ങനെ മനസിലായി... കേൾക്കട്ടെ...."
"ആവാമല്ലോ.. തെളിവ് തരാം..
Dove's Nest orphanage.. അത് തന്നെ അല്ലെ ചേച്ചിയുടെ orphanage?"
"അതെ.... But..."
മാനസിയുടെ മുഖത്ത് ചോദ്യങ്ങളുടെ ഞെരുക്കം പ്രകടമായി കാണാമായിരുന്നു.
" മനു ചേച്ചി... പറയാം...
കുട്ടികാലം തൊട്ട് പല ആത്മാക്കളും എന്റെ മുന്നിൽ മിന്നി മറഞ്ഞിരുന്നെന്ന് പറഞ്ഞില്ലേ.
അതിൽ അറിയുമോ ചേച്ചിക്ക്..?
ഏറ്റവും കൂടുതൽ കണ്ടേക്കുന്നത് ...
എൻ്റെ..... അല്ല...
നമ്മുടെ അച്ഛനെ തന്നെ.....!!!
എന്നൊക്കെ അച്ഛനെ കണ്ടോ, അന്നൊക്കെ പറഞ്ഞതും ആവശ്യപ്പെട്ടതും ഒന്നു മാത്രം...
(തുടരും #aaro)ആരോ
103 -
moonbelle 94w
ചിലന്തിവലയായി നെയ്ത ചിന്തകളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഉലഞ്ഞു പൊട്ടി ഞെട്ടിയുണർത്തി മാനസിയെ ആ നിമിഷത്തിലെ എബിയുടെ ചോദ്യം....
"മാനീ.. കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. താൻ എന്തോ കാര്യമായ ആലോചനയിലാണ്. എന്നതാ കാര്യം?"
"അതെ... ശരിയാ ചേട്ടാ.. ഞാനും കണ്ടു...."
"ഏയ്യ്...ഒന്നുമില്ല എബി...
മറ്റൊന്നുമല്ല.
ബാല്യം മുതൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പേറി നടന്നിരുന്നു . അതിനെല്ലാം തൃപ്തമല്ലാത്ത ഉത്തരങ്ങൾ പല രീതിയിൽ ലഭിച്ചെങ്കിലും പലപ്പോഴും എൻ്റെ ജാതകദോഷങ്ങൾ എന്നെ നോക്കി പരിഹസിക്കുന്നതിനെയും കളിതമാശയായി കണ്ടതും...
പക്ഷേ ഒരു ചോദ്യം..
മനസ്സിൻ്റെ ഉള്ളറകളിൽ സ്വയം ചോദ്യമുയർത്തിയിരിക്കുന്നു.
അന്ന്...
എന്നെ സഹായിച്ച അയാൾ..???
അതാരായിരുന്നു....
ആ മുഖം... ഒരിക്കലും കണ്ടിട്ടില്ല...
ഇപ്പോഴും..."
"മാനീ.. ക്ഷമി...
അതിനുള്ള മറുപടിയും എപ്പോഴെങ്കിലും നമ്മളെ തേടിയെത്തും.
ആത്മാർത്ഥയുടെ ഫലം സത്യമല്ലേ...."
"മനു ചേച്ചീ..
എനിക്ക്..
എനിക്കറിയാം... സത്യത്തിൽ അതാരാന്ന്."
"എന്ത്.....???
സത്യം!? നിനക്കെങ്ങനെ...?
ആരാ?"
"പറയാം.
ചേച്ചി ക്ഷമയോടെ കേൾക്കണം."
അവൾ ഓർമകളുടെ ചിരാതുകളെ തേടുന്നവെന്ന് നീറിയെരിയുന്ന മഷിക്കണ്ണുകളിലെ തിളക്കം സൂചിപ്പിച്ചു.
"ചേച്ചി...
ചേച്ചി ഇന്നലെ ചോദിച്ചില്ലേ അച്ഛനെ പറ്റി.
അച്ഛൻ...
എന്ത് സംഭവിച്ചു എന്നത് വെറും പറഞ്ഞറിവ് മാത്രം...
എനിക്ക് 2 വയസ്സുള്ളപ്പോൾ എന്നാ അമ്മ പറഞ്ഞേ.
അച്ഛൻ, അമ്മ, ചേച്ചി, ഞാൻ.. സന്തുഷ്ട മാതൃക കുടുംബം....
അങ്ങനെയൊരു ദിവസം...
ഞങ്ങൾ എല്ലാവരും കൂടി അന്ന് കൊച്ചിയിലേക്ക് ഒരു യാത്ര പോയിരുന്നത്രേ...
ആദ്യമായി വാങ്ങിയ കാറിൽ അച്ഛൻ്റെ ഒരു ആഗ്രഹം...
കുടുംബസമേതം കറങ്ങാൻ. തിരിച്ചു വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
ഹൈവേയിലൂടെ പാഞ്ഞു വന്ന ഒരു മിനി വാൻ.....
അമ്മ കണ്ണ് തുറക്കുമ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്. അരികത്ത് പോറലേൽക്കാത്ത എന്നെയും കയ്യിലെടുത്ത് ഏതോ ഒരു വഴിപോക്കൻ. അച്ഛനെ കുറിച്ച് അന്വേഷിച്ചപ്പോൾ...
(തുടരും #aaro)ആരോ
102
©moonbelle -
moonbelle 96w
"Of course... I have an idea, sir.
അലക്സി മരിച്ച ആ റിസോർട്ടിലെ caretaker ഒരു കൈമൾ ഉണ്ട്.
മാനി ചേച്ചിക്കറിയാം. We can have a talk-show with him... Right sir?"
"That's great!!
മാനസിയോട് പറഞ്ഞ് നാളേക്ക് റെഡി ആക്കു. We can conclude today's news session on the brim."
"Sure sir"
"Ok Deepak. കൂടെ വന്നവരെ Guest cabin ൽ ഇരുത്തിക്കോളൂ.
And be ready @ 9.
You will be the host and this will be your story."
"ഞാൻ റെഡി ആണ് sir."
"Ok. Now it is 7. You have 2 more hours to prepare. And always remember, supernatural powers നു അധികം ഊന്നൽ കൊടുക്കരുത്. എത്രയും വിശ്വസനീയം ആക്കി അവതരിപ്പിക്കുക.
All the best"
"Thank you sir"
വിജയിന്റെ ക്യാബിനിൽ നിന്ന് പുറത്തു വന്ന ശേഷം, ദീപക് എല്ലാവരെയും guest ക്യാബിനിൽ കൊണ്ടിരുത്തി.
"ചേച്ചി ... ഏട്ടൻസ്... ഇത്തിരി wait ചെയ്യാണേ... ഷോ @ 9... എടീ അനൂ.. വല്ല ജ്യൂസ് ഒക്കെ സ്പോൺസർ ചെയ്തൂടെ നിനക്ക്.."
"പോടാ... നീയല്ലേ ഇവിടെ പുലി... പുലിമടയിൽ പൂച്ചയ്ക്കെന്താ കാര്യം... അല്ലേ മാനി ചേച്ചി?"
അവരുടെ നർമ്മസംഭാഷണങ്ങളിൽ വെറുതെ തലയാട്ടി ചിരിക്കുമ്പോഴും, അവൾക്കുള്ളിൽ ചിന്തകൾ മത്സരിച്ച് ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. സമയബന്ധിതമെങ്കിലും, തിരിഞ്ഞുനോക്കുന്ന ഓരോ നോട്ടവും ഹൃദയത്തിൽ അവിചാരിതമായി അവളെ സഹായിച്ച മുഖങ്ങളെ വാർത്തെടുത്തു.
"ആ സ്ത്രീ... ഡയറിയിൽ കുറിച്ചത് അലക്സിയുടെ അമ്മച്ചിയാണെന്ന് കരുതാം...
അനുവിനെയും ദീപുവിനെയും കണ്ടെത്തിയത് യാദൃശ്ചികമാവാം...
പക്ഷേ...
മൈഥിലിയെന്ന സത്വം തന്നെ ഉള്ളം കൈയിൽ വെച്ച് അമ്മാനമാടിയ വേളയിൽ, സഹായിച്ച... അല്പനേരത്തേക്ക് കണ്ടതെങ്കിലും ഐശ്വര്യം നിറഞ്ഞ അയാളുടെ മുഖം ഇപ്പോഴും മായാതെ മനസിലുണ്ട്.
ആരായിരുന്നു അയാൾ???"
(തുടരും #aaro).
-
moonbelle 96w
"...ഇല്ല ചേച്ചി. നമുക്ക് ആ rough copy കിട്ടിയല്ലോ....
പോരാത്തേന് പഴയ കുറേ കുറിപ്പുകൾ.. ഭാഗ്യത്തിന് ...
manuscripts of many other novellas...
ഇത് അലക്സിയുടേതാണെന്ന് തെളിയിക്കാൻ... ധാരാളം..
Be Positive.."
"ഇതാ... നോക്കിയേ...
ഈ ഫോട്ടോയും ടിവിയിൽ നിറഞ്ഞു നിൽക്കണം. മൈഥിലിയെ ഇനി മെല്ലെ ആളുകൾ മറക്കണം...
ഇരുട്ടിലേക്ക് അവൾ പോകും....
വിസ്മൃതിയുടെ താഴ്വരകളിൽ ഗതിയില്ലാതെ ഒറ്റപ്പെട്ട് എരിഞ്ഞു തീരയട്ടെയവൾ..
സ്വകൃതിയായ മാനത്തെ വെള്ളിത്തേരിലൂടെ പുനർജനിച്ച്... നമ്മൾ publish ചെയ്യുന്ന അവന്റെ മറ്റു കഥകളിലൂടെയും അലക്സി ഇനിയും ജീവിക്കും.."
"ചേച്ചിയേ... വികാരധീനയായോ...
ഒന്നൊന്നര സാഹിത്യമാണല്ലോ...
അപ്പോ ചേച്ചി കിടന്നോ. ഇനിയെല്ലാം നാളെ.
ഇതെല്ലാം എന്റെ ബാഗിൽ വെക്കുന്നുണ്ട്. അവര് കാണണ്ട."
"ഉം.. ശരി ദീപു... Goodnight"
"Goodnight ചേച്ചി.."
****
അന്ന് കൊച്ചിയിലെ N T News ആസ്ഥാനത്തിൽ....
"Well done Mr Deepak. I am impressed with your work. Good coverage..."
"Thank you sir."
"Just a minute..."
എന്ന് പറഞ്ഞ് വിജയ് റിസീവർ എടുത്തതും ദീപക് ആകുലപ്പെട്ടു.
"ഹലോ, സ്നേഹ..
Good that you came early.
Like i told you yesterday,
We have an exclusive.
Immediately set up a crawler.
Content file ഇപ്പോൾ തന്നെ മെയിൽ ചെയ്യാം.
.
I need it on the screen any minute from now.
.
Yes. Exclusive @ 9
.
Ok. Now get to work"
"സാർ, എല്ലാം ok അല്ലെ... ഒന്നു ഞാൻ പേടിച്ചു.."
"No nothing man.. Everything is set.. Be cool....
But....
ഈ അലക്സി...ഇപ്പോൾ...?
എവിടെ?
ചോദ്യങ്ങൾ വരും.
അയാൾ മരിച്ചതിനു പിന്നിലെ മാഞ്ഞ സത്യങ്ങൾ.. അങ്ങനെ..
അതും കൂടെ പുറത്തു വന്നേ പറ്റൂ. ഡയറിയിൽ അലക്സിയുടെ ആത്മാവ് എഴുതിയ കഥയായി present ചെയ്യാൻ പറ്റില്ല....
നമ്മൾക്ക്...
So...."
(തുടരും #aaro).
-
moonbelle 96w
"...ആ ഷോക്കിലാ നിലാവിളിച്ചേ.
ഇപ്പോഴെന്നല്ല....കുട്ടിക്കാലം തൊട്ടേ.. പലരെയും കാണുന്നു, പല ശബ്ദങ്ങളും കേൾക്കുന്നു...പലതും...."
"അപ്പോ നീ എന്തെ രാവിലെ പറയാഞ്ഞേ..?"
"ഞാൻ പറഞ്ഞില്ലെ ചേച്ചി.. കുറേ കാലമായി സംഭവിക്കുന്നു. ചെറുപ്പത്തിൽ തൊട്ട് ഇങ്ങനെയാ...
അമ്മയോട് പറഞ്ഞപ്പോ...
ഇതൊക്കെ കളിയായി എടുത്തു. കുട്ടിയായ ഞാൻ മെനഞ്ഞെടുത്ത കുസൃതിക്കഥയായി കരുതി പരിഹസിച്ചു.. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ...
I consulted a doctor.
അവരുടെ opinion, it is all just hallucination...
അല്ലാതെ ഒന്നുമില്ലെന്ന്.
പതിയെ...
I had to accept... My thoughts അങ്ങനെ....
പെട്ടെന്ന് lifeൽ അമ്മയേയും നഷ്ടപ്പെട്ടപ്പോൾ, ആ ശൂന്യതയിൽ ഒരുപാട് കഥാപാത്രങ്ങൾ മിന്നിമറയും.. ഒന്നുമില്ലെങ്കിൽ എന്റെ അമ്മയെയോ അച്ഛനെയോ കാണും ഇടക്കിടക്ക്..."
"അപ്പോ അച്ഛൻ...."
മാനസിയുടെ ആ ചോദ്യത്തിന്റെ ഉത്തരത്തിൽ തങ്ങി നിന്ന അനുവിന്റെ കണ്ണുനീർ തുള്ളികളുടെ ഉത്ഭവത്തിന് ഭംഗമായി ദീപക് റൂമിലേക്ക് കടന്നുവന്നു.
"ആഹാ.. കൊള്ളാം. കൊള്ളാം...
രണ്ടാളും കഥ പറഞ്ഞ് ഇരിക്കുവാണോ..? നിങ്ങള് തിരഞ്ഞു വല്ലതും കിട്ടിക്കാണുമോന്ന് അറിയാനാ ഞാൻ വന്നേ.
എന്റെ ചേച്ചി.. ഈ പെണ്ണിന്റെ വായ തുറന്ന പിന്നെ അടക്കില്ല. നമ്മുടെ പണിയൊന്നും നടക്കില്ല."
"ദീപു.. വാങ്ങിക്കും നീ...എന്റെ കൈയിൽന്ന്"
"ഓ.. രണ്ടും കൂടെ കൂടിയാ അപ്പോ തുടങ്ങും..
ഇതെന്തോന്നെന്റെ കർത്താവെ...
ഇവർ..."
"ശരി. ഞാൻ നിർത്തി.
നിങ്ങള് വേഗം പരിപാടി തീർക്കു. നാളെ നേരത്തെ ഇറങ്ങണം..
വിജയ് സാറിനെ കാണിച്ചിട്ടേ നമുക്ക് ഈ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ പറ്റു."
"Ok ദീപു..deal...
നീ ചെല്ല്.. ഞങ്ങൾ വേഗം തിരച്ചിൽ കഴിഞ്ഞു വന്നേക്കാം.... അല്ലേ അനു..."
* * *
സമയം 2 മണി.
"അതേയ്... ചേട്ടൻ കിടന്നോ ചേച്ചി?"
"ഉം.. medicinesന്റെ effect ഉണ്ടാവുമല്ലോ. എബി ഉറങ്ങി. അനു ദേ സോഫയിൽ തൂങ്ങിയിരുന്നു ഉറങ്ങുന്നു"
"Finally...
ഹാവു.. വയ്യാതായി.
But to an extent, it is perfect.. എല്ലാമായി."
"Ok അല്ലെ ദീപു? ഒരു loop hole പോലുമില്ലല്ലോ?"
"ഇല്ല..." എന്ന ഉത്തരത്തിനായ് നിശയുടെ അഭ്രപാളികളിൽ കർമ്മനിരതരായി രണ്ടു നിഴൽ രൂപങ്ങൾ എങ്ങോ ഇമവെട്ടാതെ..
ദീപകിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു.
(തുടരും #aaro).
-
moonbelle 97w
നിലാവെളിച്ചത്തിന്റെ നേരിയ വെട്ടത്തിൽ മാനസി മെല്ലെ അവന്റെ കട്ടിലിന്മേൽ കേറി ഇരിപ്പുറപ്പിച്ച്, എതിരെ കോണിലുള്ള മേശയ്ക്കരികിലേക്ക് കണ്ണോടിച്ചതും...
കസേരയിലിരിക്കുന്ന സ്ത്രീനിഴൽ രൂപം കണ്ട് അവൾ ഞെട്ടിയെഴുന്നേറ്റു. ഭാവവ്യത്യാസമില്ലാതെ അവർ അവിടെയുള്ള എന്തോ വസ്തുവിൽ ആർദ്രമായി തലോടുന്നുണ്ടായിരുന്നു.
"എന്താ മനു ചേച്ചി... ചേച്ചി..
ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ.."
താഴെ നിന്ന് പടികൾ കേറവേ അനുവിൻ്റെ വിളികളുടെ പ്രഭാവമാവാം,
ശ്രദ്ധ തിരിച്ച് മേശയിലേക്ക് കണ്ണെത്തുമ്പോഴേയ്ക്കും അവിടെ അവർക്കു പകരം, ചെറു ശബ്ദങ്ങൾ പുറപ്പെടുവിച്ചു ജനലഴികളിൽ തൂങ്ങിയാടുന്ന ചങ്ങലപ്പൂട്ടുകൾ മാത്രം.
"ദേ.. താഴെന്ന് തീൻമേശയിൽ നിന്നാ മെഴുതിരി കിട്ടിയേ..."
"അതിങ്ങ് തന്നെ അനൂ."
അനു വാതിൽ കടക്കുമ്പോഴേക്കും മാനസി ധൃതിയിൽ മെഴുകുതിരി വാങ്ങിച്ച് മേശയ്ക്കരികിലേക്ക് പാഞ്ഞു.
"എന്തെ ചേച്ചി.. വല്ലതും കിട്ടിയോ.."
മെഴുകുതിരി വെട്ടത്തിൽ സൂക്ഷ്മമായി മേശമേൽ എന്തോ പരിശോധിക്കുന്ന മാനസിയോട് അനു ചോദിച്ചു.
"അനു.. പിന്നെ...
ഞാൻ പറഞ്ഞില്ലേ..
address ഡയ്റിയിൽ കുറിച്ചിട്ടു മറഞ്ഞ സ്ത്രീ..."
"അതെ.. പറഞ്ഞിരുന്നു."
"അത്... അത്.. അലക്സിയുടെ അമ്മച്ചിയായിരുന്നു."
"ചേച്ചിക്കെങ്ങനെ..."
"ഇതാ... ഇത് നോക്ക്.."
മേശപ്പുറത്ത് അലക്സിയുടെയും അമ്മച്ചിയുടെയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.
ഇരുട്ടിന്റെ മറകളെ മാറ്റി വെട്ടത്തിലേക്ക് ചുവുടുവെച്ച അനു ഒരുപിടി നല്ല സ്മരണകളുടെ ബാക്കിപ്പത്രമായി അവശേഷിക്കുന്ന ആ ചിത്രത്തിലേക്ക് അത്ഭുതത്തോടെ വീക്ഷിക്കുന്നതിനൊപ്പം അവളുടെ ചോദ്യവും മാനസിയെ തെല്ലും പരിഭവപ്പെടുത്തി.
"ഇത്.. ഇത്...
ഈ സ്ത്രീയെ തന്നെ ആണോ ചേച്ചി ഇന്ന് കണ്ടേ!"
"അതെ അനു.. എന്തെ.. എന്താ മുഖം വല്ലാതായേ!?"
"അപ്പോ.. അപ്പോ.. ഞാൻ കണ്ടത് വെറും തോന്നൽ അല്ല..
ചേച്ചി.. ഞാൻ.. ഞാൻ.."
"എന്റെ അനുക്കുട്ടീ.. എന്താടാ...
കാര്യം പറ.."
"I can see things..."
"...Means..തെളിച്ചു പറ...?"
"ഞാനും...
കണ്ടതാ ചേച്ചി രാവിലെ...."
(തുടരും #aaro).
-
moonbelle 97w
കറന്റ് വന്നതും, അവിടേം ഇവിടേമായി സോപ്പിൽ മുങ്ങിയ അനുവിനെ കണ്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു.
"ഓഹോ...അനു കുളി കഴിഞ്ഞ് എത്തിയല്ലോ.
ഇപ്പോൾ അങ്ങ് പോയല്ലെയുള്ളു?ഇതെന്താ...? ഏതു സോപ്പിന്റെ പരസ്യമാ...
ശരി ശരി തുടച്ച് വായോ..."
"പോടാ.. പോടാ..ഹോ..
നിങ്ങളൊക്കെ എങ്ങനാ പുറത്തെ ബാത്റൂമിൽ കുളിച്ചേ. ഇരുട്ടിൽ മനുഷ്യന് കൈയും കാലും വിറക്കുവായിരുന്നു, കൂടെ തണുപ്പും..
പോരാത്തതിന് രാവിലത്തെ സംഭവോം."
"അതൊക്കെ പോട്ടെ..
ചേച്ചി.. ഭക്ഷണം കഴിച്ച് ഇനിയെന്താ plan?"
"ശരിയാ..നമുക്ക് അധികം സമയമില്ല. അലക്സിയുടെ മുറിയിൽ പോയി ആവശ്യത്തിന് evidence.
അവന്റെ ഫോട്ടോ ഉണ്ടെങ്കിൽ അത്.. most important...
ഈ കയ്യെഴുത്തുപ്രതിയുടെ rough copy ഉണ്ടെങ്കിൽ അതും."
"Yes മനു ചേച്ചി. എല്ലാം നമ്മുടെ ബാഗിലേക്ക് ആക്കിവെക്കാം രാവിലെ ആ തള്ള വന്ന് കണ്ടാ പിന്നെ അത് മതി..."
"Ok മാനീ. ഞാനും സഹായിക്കാം."
"എബി ഒന്നിനും വരണ്ട. rest എടുക്കു... we will.."
"ചേച്ചി..
ഞാനും ചേട്ടനും കൂടെ content develop ചെയ്യാം. ചേച്ചിക്കും അനുവിനും duty അയാളുടെ റൂമിൽ..."
ഭക്ഷണശേഷം ഹാളിന്റെ വലത്തേ അറ്റത്തുള്ള മുകളിലെ മുറിയിലേക്ക് അനുവും മാനിയും പതിയെ നടന്ന്, സ്വല്പം സംശയത്തോടെ തന്നെ വാതിൽ തുറന്നു. ചുമരിലെ ഷെൽഫുകളും ബെഡിൽ നിരത്തിയിട്ട പുസ്തകക്കൂട്ടങ്ങളും അവരിൽ ഒരു ലൈബ്രറിയുടെ പ്രതീതിയുളവാക്കി.
"ഇത് തന്നെ അലക്സിയുടെ മുറി."
"ചേച്ചി... ചേച്ചിക്ക് പേടിയുണ്ടോ?"
എവിടെയോ വിറയലിൻ്റെ സ്വരമിടറി അനു വാക്കുകൾ മുഴുമിപ്പിച്ചു.
"ഹേയ്...എന്തിന്.. അലക്സി നമ്മളെ ഒന്നും ചെയ്യില്ല. അവനെ സഹായിക്കാൻ ആണ് നമ്മൾ വന്നേക്കുന്നെ."
"ശേ... വീണ്ടും കറന്റ് പോയല്ലോ ഞാൻ ഫോൺ എടുത്തോണ്ട് വരാം. ചേച്ചി ഇവിടെ നിൽക്ക്."
"അനുക്കുട്ടീ.... പേടിക്കണ്ട..
ഞാനെടുക്കാം.... വീഴും നീ."
"അയ്യോ...
അത്രേം നേരം ഞാൻ ആ മുറിയിൽ നിൽക്കണ്ടേ..
നമ്മളില്ലേ... ആ പണിക്ക്...
ഞാൻ പോയിട്ട് വരാം."
അനു താഴെക്കിറങ്ങി...
മരത്താൽ പണിത ഗോവണിയുടെ ഞരിഞ്ഞിളകുന്ന പലകയുടെ ദീനരോദനം ആ നിശ്ശബ്ദതയിൽ ഉയർന്നു കേട്ടു.
(തുടരും #aaro).
-
shilpaprasanth_ 78w
#malayalam #malayalamkavithakal
ഇനി പറയൂ...
എന്നെ ഓർമ്മിക്കുവാൻ
നിങ്ങളെന്നോട് ചേർത്ത് വെച്ചത്
എന്തൊക്കെയാണ്....അവരുടെ,
പുഴ പോലെയൊഴുകുന്ന
ചിരികൾ...
വഴി നീളെ,
പല നിറങ്ങളിൽ
വിടർന്നു നിന്നിരുന്ന
കടലാസു പൂവുകൾ...
മതിലുകളിൽ
പടർന്നു പന്തലിച്ച
വെറ്റില വള്ളികൾ..
കിളിയൊച്ചകൾ...
അരിമുല്ലപ്പൂമണം...
കറുത്ത തുകൽപ്പട്ട കെട്ടിയ
വെളുത്ത നായ്ക്കുട്ടി..
ഓർത്തെടുക്കുവാൻ
ഒരുപാടൊരുപാടുണ്ടായിരുന്നു..
എന്നിട്ടും,
അവരെയോർക്കുമ്പഴെപ്പോഴും
ഉള്ളിലൊരു ചെറിമരം മാത്രം
ഇളം പിങ്ക് നിറങ്ങളിൽ
പൂക്കൾ പൊഴിച്ചു നിന്നു..
ഇന്നലെ രാത്രി
അവർ മരിച്ചു പോയി..
മരിച്ചു പോയെന്ന്
വിളിച്ചറിയിച്ചവനോട്
ഒന്നും ചോദിക്കാനില്ലാതെ
അവരുടെ ചെറിമരങ്ങൾക്കിനിയാര്
വെള്ളമൊഴിയ്ക്കുമെന്ന്
വെറുതേ
ചോദിച്ചു വെച്ചു...
അവനൊന്നും പറഞ്ഞില്ല..
ഞാനും..
ഇടയ്ക്കെപ്പഴോ
അവരുടെ ഗർഭപാത്രത്തിന്റെ
ചുവരുകളിലാരോ
അർബുദത്തിന്റെ ചെറിമരത്തയ്യുകൾ
നട്ടു വെച്ചതും,
തളിർത്തും പടർന്നും
വേരുകളാഴ്ത്തിയും
അവരെ തളർത്തിയതും,
പൂത്തും കായ്ച്ചും പഴുപ്പേറിയും
നില തെറ്റിച്ചതും,
വേദനകളുടെ വേനൽച്ചൂടുകൾ
അവർ നട്ട പച്ചപ്പുകളെ
കരിച്ചുണക്കിയതും,
അവരപ്പോഴും ചിരിച്ചതും,
ഇത്തിരി നേരത്തേയ്ക്ക്
ഓർത്തു നിൽക്കുക മാത്രം ചെയ്തു..
ഓർമ്മകളിലൊരു ചെറിമരം
രാത്രി മുഴുവനും
ചില്ലകളാട്ടി നിന്നു..
ചില മനുഷ്യരെ നമ്മളിങ്ങനെ
ചിലതിനോട് മാത്രം
ചേർത്ത് വെയ്ക്കും..
ചിലത് കാണുമ്പഴൊക്കെയും
നമ്മൾ ചില മനുഷ്യരെ
ഓർത്തെടുക്കും..
ഒരാളെ ഓർത്തു വെയ്ക്കുകയെന്നാൽ
എന്തിനോടൊക്കെയോ
ചേർത്തു വെയ്ക്കുക
എന്നതും കൂടിയായിരിയ്ക്കുമല്ലേ...
ഓർമകളിലേയ്ക്ക് നാം
പണിതു വെയ്ക്കുന്ന
എളുപ്പവഴികൾ..
ചിലരെന്നാൽ
ചിലതായി മാറുന്നതിന്
വേറെന്താണ്
കാരണങ്ങളായുണ്ടായിരിക്കുക...
©shilpaprasanth_ -
arnavpravindran 90w
#lockdown_vibes
(Part -76)
അധികം വൈകാതെ പ്രിയയും അരുണും ഇരുണ്ടു മൂടി പിടിച്ച വീടിനകത്തേക്ക് കയറി. അവർ കയറിച്ചെന്നത് വളരെ നീണ്ടുകിടന്നിരുന്ന ഒരു ഹാളിലേക്കായിരുന്നു. മാറാല പിടിച്ച് കിടന്നിരുന്ന വീടിന്റെ അകത്തെ ഗന്ധം വളരെയധികം അസഹനീയമായിരുന്നു,
വീടിന്റെ അകത്ത് ഇരുട്ടായ കാരണം അവർക്ക് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞിരുന്നില്ല, ഫോണിന്റെ വെട്ടത്തിൽ അവർ അവിടുത്തെ ലൈറ്റുകൾ ഓണാക്കി,
ചുമരുകൾ എല്ലാം അഴുക്കുപിടിച്ച് വൃത്തിഹീനമായിരിക്കുന്നു, അവിടെയുണ്ടായിരുന്ന ജനലുകളെല്ലാം അടച്ചുപൂട്ടി കിടക്കുകയായിരുന്നു,
ഹാളിനെ നടുവിലായി മുകളിലേക്ക് കയറാൻ ഒരു കോണി കിടന്നിരുന്നു.
പ്രിയ പതിയെ ലക്ഷ്മിയെ അന്വേഷിക്കാനായി മുന്നോട്ടു നടന്നു, എന്നാൽ ലക്ഷ്മിയെ അവിടെയെങ്ങും കണ്ടെത്താനായില്ല. പെട്ടെന്ന് ഒരലർച്ച കേട്ടു, അത് വീടിന്റെ തട്ടിൻ മുകളിൽ നിന്നായിരുന്നു എന്ന് അവർക്ക് മനസ്സിലായി. അധികം വൈകാതെ അവർ വീടിന്റെ മുകളിലേക്ക് ഓടിക്കയറി.
ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്ത പ്രിയയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ പിന്നീട് ഒരു ശബ്ദവും അവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. തട്ടിൻ മുകളിലും മാറാല പിടിച്ച് അഴുക്കുപിടിച്ചതുമായ ചുമരുകൾ ആയിരുന്നു. മുകളിൽ ഒരുപാട് റൂമുകൾ ഉണ്ടായിരുന്നു. ഓരോ റൂമുകൾ ആയി അവർ കയറി നോക്കാൻ തുടങ്ങി.
അപ്പോഴാണ് അവരുടെ ശ്രദ്ധയിൽപെട്ടത് അടുത്തുണ്ടായിരുന്ന റൂമിലെ ലൈറ്റുകൾ ഓൺ ആയി കിടക്കുന്നത്, ശബ്ദമുണ്ടാക്കാതെ പ്രിയയും അരുണും റൂമിന്റെ അകത്തേക്ക് കടന്നു....
ആ മുറിയിൽ അധികം മാറാല പിടിച്ചിരുന്നില്ല, അവിടെയവിടെയായി കണ്ട രക്തക്കറകൾ പ്രിയയെ അമ്പരപ്പിച്ചു. റൂമിന് അകത്തുകിടന്നിരുന്ന ഒരു ടേബിലിന്റെ അടുത്തേക്ക് അരുൺ നീങ്ങി. സംശയാസ്പദമായി അവിടെ കണ്ട ഒരു വിഗ്ഗും മേക്കപ്പ് സാധനങ്ങളും ആയിരുന്നു അരുണിനെ അങ്ങോട്ട് ആനയിച്ചത്, അത് പ്രിയയും വളരെയധികം അത്ഭുതപ്പെടുത്തി.
(തുടരും )
©arnavpravindranനീതി
76 -
arnavpravindran 91w
#lockdown_vibes
(Part -75)
അവർ മുന്നോട്ടു നീങ്ങും തോറും എതിരെയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. പതിയെപ്പതിയെ അവരുടെ മുന്നിൽ ബിനീഷിന്റെ വാഹനം മാത്രമായി ചുരുങ്ങി. കുറച്ചു ദൂരംകൂടി കഴിഞ്ഞപ്പോൾ പ്രിയയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു അവർ നീങ്ങിക്കൊണ്ടിരിക്കുന്നത് ഒരു ഉൾക്കാട്ടിലേക്ക് ആണെന്ന്. എന്നിട്ടും പിന്തിരിയാൻ കഴിയാതെ അരുണും പ്രിയയും ബിനീഷിന്റെ വാഹനത്തെ ഫോളോ ചെയ്തുമുന്നോട്ടുനീങ്ങി.
റോഡിന്റെ ഇരുവശത്തും പടർന്നു പന്തലിച്ച മരങ്ങൾ വന്നുതുടങ്ങി, പതിയെ നേരം ഇരുണ്ടുവന്നു . ബിനീഷും ലക്ഷ്മിക്കും കാണാത്ത അകലത്തിൽ ആയിരുന്നു
പ്രിയയും അരുണും അവരെ ഫോളോ ചെയ്തുകൊണ്ടിരുന്നത്.
"പ്രിയ എന്റെ ഫോണിൽ റേഞ്ചില്ല, നിന്റെ ഫോൺ എവിടെ ? "
അരുൺ പ്രിയയുടെ ഫോൺ നോക്കിയപ്പോഴാണ് പ്രിയയുടെ ഫോണിലും റേഞ്ച് ഇല്ലെന്ന് അറിയാൻ കഴിഞ്ഞത്.
കുറച്ചുദൂരം കഴിഞ്ഞപ്പോൾ അവർക്ക് വലിയൊരു വീട് കാണാനിടയായി, വീടിന്റെ മുന്നിൽ ബിനീഷ് വാഹനം നിർത്തി അവരിരുവരും പുറത്തിറങ്ങി. വീട്ടിലേക്ക് കടക്കുന്നതിന്റെ തൊട്ടുമുന്നേയുള്ള റോഡിന്റെ തിരുവിൽ അരുൺ വാഹനം നിർത്തി കാത്തുനിന്നു.
അവിടെയുള്ള വീട് കാണാൻ ഒരുപാട് പഴക്കം ചെന്നതായിരുന്നെങ്കിലും വളരെയധികം പ്രൗഡിയുള്ളതായിരുന്നു.
വീടിന്റെ മുന്നിൽ നിന്ന് ബിനീഷും ലക്ഷ്മിയും കുറച്ചുനേരം സംസാരിച്ചു നിന്നു, അതിനുശേഷം അവരിരുവരും വീടിന്റെ അകത്തേക്ക് കയറിപോയി.
ലക്ഷ്മിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം പ്രിയ അരുണിനോട് സൂചിപ്പിച്ചു. ലക്ഷ്മി ബിനീഷിന്റെ കൈകൾ ചേർത്ത് പിടിച്ച് വളരെയധികം സന്തോഷത്തോടെയായിരുന്നു വീട്ടിലേക്ക് കയറിച്ചെന്നത്.
അരുണും പ്രിയയും വീടിന്റെ അടുത്തെത്തി. പ്രിയയുടെ അന്വേഷണത്തിൽ വീടിന്റെ ചുമരിനോട് ചേർന്ന് ഒരു ബൈക്ക് കണ്ടെത്താൻ കഴിഞ്ഞു. അവർക്ക് ആശ്ചര്യമായിരുന്നു, കാരണം ആ ബൈക്കിന് അധികം പഴക്കം ഉണ്ടായിരുന്നില്ല.
(തുടരും )
©arnavpravindranനീതി
75 -
arnavpravindran 91w
#lockdown_vibes
(Part -74)
" പ്രിയാ കാറിൽ ഉണ്ടായിരുന്നാളെ കണ്ടോ...? "
പ്രിയയുടെ മുഖത്ത് പ്രതിഫലിച്ച ഭാവങ്ങൾ കണ്ട് അരുൺ ഉണ്ടെന്ന് ഉറപ്പിച്ചു.
"ആരാണയാൾ....? "
പെട്ടെന്നുണ്ടായ അരുണിന്റെ ചോദ്യം പ്രിയയെ ഒരു നിമിഷനേരത്തേക്ക് ചിന്തിപ്പിച്ചു, വ്യക്തമായ ഒരു ഉത്തരം പ്രിയയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ല, കാരണം വ്യക്തമായി പ്രിയ അയാളുടെ മുഖം കണ്ടിരുന്നില്ല.
"എനിക്ക് തോന്നുന്നു അയാൾ ബിനീഷ് ആണെന്ന്... വലിയൊരു ക്രിമിനലാണ് അയാൾ, ഒരുപാട് കേസുകൾ അയാളുടെ പേരിലുണ്ടായിരുന്നു. അതിൽ ചിലതൊക്കെ ജയിൽശിക്ഷ അനുഭവിച്ചിറ്റും ഉണ്ട്.
എന്റെ അറിവ് ശരിയാണെങ്കിൽ ലക്ഷ്മിയുടെ അനിയത്തിയെ പീഡിപ്പിച്ച കൊന്ന കേസിലെ ഒന്നാം പ്രതിയാണവൻ . "
"എന്ത്...!!"
" അതെ, അരുൺ ഈയിടെയാണ് ബിനീഷിനെനെതിരായ തെളിവുകൾ എനിക്ക് ലഭിച്ചുതുടങ്ങിയത്...
പക്ഷേ, അതൊന്നും ഞാൻ ലക്ഷ്മിയെ അറിയിച്ചിട്ടില്ല, വളരെ രഹസ്യമായാണ് ഞാനും രവിയും ആ കേസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.... "
"എന്നിട്ടെന്തേ അവനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രിയാ... "
"കാരണം ആ തെളിവുകൾ മതിയായിരുന്നില്ല അവനെ അഴിക്കുള്ളിൽ ആക്കാൻ.
അതുകൊണ്ടാണ് അരുൺ ഞാൻ പറയുന്നത് വേഗം അവരുടെ പിന്നാലെ പോകൂ..."
അരുൺ വേഗം ലക്ഷ്മി സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു പിന്നാലെ പോയി. ലക്ഷ്മി എന്തിനാണ് അയാളുടെ കൂടെ കാറിൽ യാത്ര ചെയ്യുന്നത് എന്നോർത്ത് അവരുടെ ഉള്ളിൽ ഭയം പെരുകിവന്നു. ലക്ഷ്മിയും ബിനീഷും എവിടെയും നിർത്താതെ അതിവേഗം മുന്നോട്ടു തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
ഇനി ലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിട്ടാണോ ബിനീഷ് കൂടെ കൊണ്ടുപോയിരിക്കുന്നതെന്ന് പ്രിയയ്ക്ക് സംശയം തോന്നി. പ്രിയ അരുണിനോട് കാറ്റിന്റെ വേഗത കൂട്ടാൻ പറഞ്ഞുകൊണ്ടേയിരുന്നു.
അവർ ഒരുപാട് ദൂരം സഞ്ചരിച്ചു,
'എവിടേക്കാണവർ.... !!' പ്രിയയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു,
'എവിടേക്കാണവർ....!!'.
(തുടരും )
©arnavpravindranനീതി
74
-
arnavpravindran 92w
#lockdown_vibes
(Part -73 )
(പ്രിയ എന്നും അരുണിൽ വിശ്വാസത പുലർത്തിയിരുന്നു.
അതുകൊണ്ടുതന്നെ അരുണിന്റെ വാക്കുകൾ ഇന്നും പ്രിയക്ക് പ്രചോദനമേകി.
കൈകൾ കൊണ്ട് കണ്ണുനീർ തുടച്ച് ഒപ്പം തലയാട്ടി അരുണിന്റെ വാക്കുകളോട് പ്രിയ പൂർണമായി
യോജിച്ചു നിന്നു. )
************
(രണ്ടു ദിവസത്തിനു ശേഷം ഉച്ചതിരിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ചെക്ക്അപ്പ് കഴിഞ്ഞുവരുന്ന അരുണും പ്രിയയും ബസ്റ്റോപ്പിൽ കാത്തുനിന്നു ലക്ഷ്മിയെ കാണാനിടയായി.
യാദൃശ്ചികമായി ലക്ഷ്മിയെ അവിടെ കണ്ടപ്പോൾ പ്രിയയ്ക്ക് വല്ലാതെ സംശയം തോന്നി.
'അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു, എന്നിട്ടും.... ലക്ഷ്മി അവിടെ.... '
( പ്രിയയുടെ ഉള്ളിൽ ആത്മഗതങ്ങൾ പടർന്നു. ) 'ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാന്നോ ലക്ഷ്മി അവിടെ നിൽക്കുന്നത്.
അതോ ആരെങ്കിലും കാത്തു നിൽക്കുകയാണോ...? '
(പ്രിയയുടെ സംശയങ്ങൾ അരുണുമായി പങ്കുവച്ചപ്പോൾ അരുൺ ലക്ഷ്മിയുടെ അടുത്തേക്ക് വണ്ടി തിരിച്ചു.
എന്നാൽ പെട്ടന്നൊരു കാർ വന്നു ലക്ഷ്മിയെ കൂട്ടികൊണ്ടുപോയി.
അതിവേഗത്തിൽ വാഹനം വരുകയും കാറിലിരുന്ന ആളോട് ഒന്നും പറയാതെ തന്നെ ലക്ഷ്മി കാറിൽ കയറി പോയതും പെട്ടന്നായിരുന്നു...
ഒരു മിന്നായം പോലെ കാറിലിരുന്നാളെ പ്രിയ കാണുകയുണ്ടായി.
ഒന്നും അരുണിനോട് തുറന്നുപറയാതെ ലക്ഷ്മിയുടെ വാഹനത്തിനു പിന്നാലെ പോകാൻ അരുണിനോട് പറഞ്ഞു. പ്രിയയുടെ മുഖത്തുണ്ടായ അതിയായ ഭയം അരുണിന്റെ ശ്രദ്ധയിൽ പെട്ടു.
അരുണിന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും പറ്റിയില്ല, പ്രിയ ഒന്നും വിട്ടുപറഞ്ഞതുമില്ല. )
"പ്രിയാ നീ ടെൻഷൻ ആവാതിരിക്ക്... "
"അരുൺ നീ വേഗം വണ്ടി ഓടിക്ക്, ഞാൻ ശ്രദ്ധിച്ചോളാം. "
(തുടരും )
©arnavpravindranനീതി
73 -
arnavpravindran 93w
#lockdown_vibes
(Part -72)
('ഹൃതിക്കിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് ഞാനാണ്' എന്നുപറഞ്ഞ് അരുൺ അന്താളിച്ചുനിന്ന പ്രിയയെയും കൂട്ടി റൂമിലേക്ക് നീങ്ങി.
കൂടുതൽ വിശദീകരണം കൊടുക്കാതെതന്നെ അരുൺ കാര്യങ്ങളെല്ലാം ഹൃതിക്കിനെ ബോധ്യപ്പെടുത്തി.
പ്രവീണിനെ കണ്ടെത്താനുള്ള ഡ്യൂട്ടി ഹൃതിക് ഏറ്റെടുക്കണം എന്നായിരുന്നു അരുണിനെ നിർദ്ദേശം.
പ്രിയയുടെ മാതാപിതാക്കളും കൂടപ്പിറപ്പായ അനിയനും മരിച്ച വിവരം ലക്ഷ്മി പറഞ്ഞതായി ഹൃതിക് ഓർത്തെടുത്തു. സംശയങ്ങൾ കൂടുതൽ കൂടുതൽ ഇണങ്ങി വന്നപ്പോൾ ഹൃതിക് അരുണിനോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചു.)
" പക്ഷേ സർ ഞാൻ ഒന്ന് ചോദിച്ചോട്ടെ, ഇന്ന് മേടത്തിന്റെ അനിയൻ ജീവിച്ചിരിപ്പില്ലല്ലോ."
"അറിയാത്ത കാര്യങ്ങൾ പറയരുത് ഹൃതിക്ക് "
പ്രിയ അമർഷത്തോടുകൂടി മറുപടി പറഞ്ഞു.
പ്രിയയുടെ സ്വരം ദേഷ്യവും സങ്കടവും ഇടകലർന്നതായിരുന്നു, അതുകൊണ്ടുതന്നെ ഹൃതിക് കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ തയ്യാറാവാതെ അരുൺ പറയുന്നത് കേട്ടുനിന്നു.
'നമുക്ക് പുറത്തിറങ്ങി സംസാരിച്ചാലോ '
എന്ന അരുണിന്റെ ചോദ്യത്തിനോട് ഹൃതിക്ക് പൂർണ്ണയോജിപ്പ് പുലർത്തി, അതുകൂടാതെ അരുണിനോട് മാത്രമായി ഹൃതിക്കിന് പലതും ചോദിച്ചറിയാൻ ഉണ്ടായിരുന്നു.
ഉമ്മറത്തെ വരാന്തയിൽ അവർ ഇരുവരും സംസാരിച്ചു നീങ്ങുന്നത് പ്രിയ നോക്കിനിന്നു. ഏറെ നേരത്തെ ചർച്ചയ്ക്കൊടുവിൽ അവർ ഇരുവരും പിരിഞ്ഞു, എന്നിട്ട് അകത്തേക്ക് കയറിവന്ന അരുണിനെ ഒന്നിരിക്കാൻ പോലും സമ്മതിക്കാതെ പ്രിയ ഒരുപാട് ചോദ്യങ്ങൾ തുരുതുരെ ചോദിച്ചുകൊണ്ടിരുന്നു.
"ഇനിയുള്ള കാര്യങ്ങൾ ഹൃതിക്ക് ശ്രദ്ധിച്ചോളും. നമുക്ക് പറ്റാവുന്ന പോലെ ഹൃതിക്കിനെ സഹായിക്കാം."
തീർച്ചയായും നമുക്ക് നമ്മുടെ അനിയനെ കണ്ടെത്താൻ കഴിയും എനിക്ക് നല്ല ഉറപ്പുണ്ട്.
വിശ്വസിക്കുക....
ദൈവം നമ്മുടെ കൂടെയുണ്ട് പ്രിയാ... "
(തുടരും )
©arnavpravindranനീതി
72 -
arnavpravindran 95w
#lockdown_vibes
(Part -71)
"അരുൺ നീ എന്നെ കൂടുതൽ കൂടുതൽ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഇനിയും ഞാൻ നിന്നെ കൂടുതൽ മനസ്സിലാക്കാൻ ഇരിക്കുന്നു. എനിക്ക് അസൂയതോന്നുന്നു എന്റെ അരുണിനോട്, എനിക്ക് ഇങ്ങനെ ഒന്നും പറ്റുന്നില്ലല്ലോ...."
"എന്നാരു പറഞ്ഞു....
നീ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതുമതി എനിക്ക്.
എന്നും.....
പിന്നെ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടുകൂടി എന്റെ കൈകളിലേക്ക് വെച്ചുതരുമ്പോൾ ഈ ജന്മത്തിൽ നീ എനിക്ക് തരാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അത്. "
( അവർ എന്നും സ്നേഹവും ആത്മവിശ്വാസവും ധൈര്യവും പരസ്പരം കൈമാറി കൊണ്ടിരുന്നു.
അരുൺ തയ്യാറാക്കിയ ചുമരുകളെ പ്രിയ തലോടി നടന്നു, ഇതുവരെയുള്ള കേസിന്റെ എല്ലാ അന്വേഷണത്തിന്റെ രേഖകളും അരുൺ അവിടെ ചുമരുകളിൽ സജ്ജീകരിച്ചിരുന്നു.
ഒഴിവു ദിവസം ആയതിനാൽ അവർ ഭക്ഷണം കഴിച്ച് ഒരു സിനിമ കാണാനായിട്ട് ഇരുന്നു. വളരെ രസകരമായ സിനിമയായിരുന്നിട്ടും സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന അരുണിന്റെ ശ്രദ്ധ ഇവിടെയല്ലന്ന് മനസ്സിലാക്കിയ പ്രിയ അരുണിനോട് ചോദിച്ചു. )
"അരുൺ ആരെയാണ് നോക്കുന്നത് ? "
"ഏയ് ഒന്നുമില്ല, ഞാൻ വെറുതെ...."
( അരുണിന്റെ മറുപടിയിൽ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ പ്രിയ അരുണിന്റെ അടുത്തേക്ക് നീങ്ങിയപ്പോഴാണ് അവിടേക്ക് ഹൃതിക് കടന്നുവന്നത്.)
"എന്തുപറ്റി ഹൃതിക്ക്, രാവിലെതന്നെ ഇവിടേയ്ക്ക്.
ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ ? "
"എന്നെ മേഡമല്ലേ വിളിച്ച് പെട്ടെന്ന് വീട്ടിലോട്ട് വരാൻ പറഞ്ഞത്? "
"ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ഹൃതിക്ക്. തനിക്കെന്തോ തെറ്റിദ്ധാരണ ഉണ്ടായതാണ്. "
"അല്ല മാഡം. മാഡത്തിന്റെ ഫോണിൽ നിന്നാണ് എനിക്ക് call വന്നത്. "
(തുടരും)
©arnavpravindranനീതി
71 -
arnavpravindran 95w
#lockdown_vibes
(Part -70 )
"കാരണം എനിക്കെന്റെ കുഞ്ഞിനെ ആരോഗ്യത്തോടുകൂടി കിട്ടണമായിരുന്നു.
എന്റെ കുഞ്ഞിന്റെ അമ്മ ഒരിക്കലും സങ്കടപ്പെടാൻ പാടില്ലായിരുന്നു.... !"
(കൈകൾ ചേർത്ത് പ്രിയയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവരുടെ സങ്കടങ്ങൾ പറഞ്ഞുതീർത്തു, പിന്നീട് ഒരുപാട് നേരം അവർ പരസ്പരം മൗനം പാലിച്ചു. പറയാതെ തന്നെ പരസ്പരം മനസ്സിലാക്കാൻ അവർക്ക് കഴിയുമായിരുന്നു.)
*****
"Surprise.... "
(ഉറക്കത്തിൽ ലയിച്ചു കിടന്നിരുന്ന പ്രിയ ഞെട്ടിയെഴുന്നേറ്റു.)
"എന്താ അരുൺ രാവിലെതന്നെ ? "
"പ്രിയ നിനക്കൊരു സർപ്രൈസ് ഉണ്ട്. "
"എന്ത് സർപ്രൈസ്. "
"നീ എഴുന്നേറ്റുവാ പ്രിയാ... അതെങ്ങനെ പറഞ്ഞുതരാൻ പറ്റുന്ന ഒന്നല്ല, ഞാൻ കാണിച്ചു തരാം."
(അരുൺ പ്രിയയെയുംകൊണ്ട് പുറത്തിറങ്ങി. പ്രിയയോട് കണ്ണടയ്ക്കാൻ പറഞ്ഞു അടുത്തുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അരുൺ പ്രിയയുടെ കണ്ണുകളെ സ്വതന്ത്രനാക്കി, പ്രിയയുടെ മിഴികൾ വിടർന്നുചിരിക്കുന്നത് കാണാൻ അവിടെ ഒരുപാട് മെഴുകുതിരികൾ പ്രകാശം പരത്തി കാത്തിരുന്നിരുന്നു. )
"HAPPY BIRTHDAY MY DEAR PRIYA.... "
(ആകാശത്തോളം വിടർന്ന പുഞ്ചിരിയോടെ പ്രിയ അരുണിനെ നോക്കി)
"അരുൺ... !!"
"മറന്നുപോയിരുന്നു അല്ലേ....? "
"മ്മ്... മറന്നിരുന്നു. "നീതി
70എനിക്കും ഒട്ടും ഓർമ്മയുണ്ടായിരുന്നില്ല. ഈ തിരക്കിനിടയിൽ ഞാനും എല്ലാം മറന്നിരുന്നു."
"പിന്നെ എങ്ങനെ അരുൺ...? "
" ഇന്നലെ രാത്രി നമ്മുടെ മോളാ എന്നെ ഓർമിപ്പിച്ചത്."
"HAPPY BIRTHDAY AMMA...."
( പാതിയുറക്കത്തിൽ മോൾ ഓടിവന്ന് പ്രിയയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
സന്തോഷത്തിന്റെ നെറുകയിൽ പ്രിയ മകളെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു.)
"എങ്ങനെയുണ്ട് birthday special surprise.... "
"ഈ പ്രകാശം നമ്മുടെ ജീവിതത്തിലുടനീളം ഉണ്ടാകട്ടെ അരുൺ."
"തീർച്ചയായും ഈ പ്രകാശം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ. പക്ഷേ birthday surprise അതല്ല, ഈ പ്രകാശത്തിനപ്പുറം നിന്നെ കാത്തൊരു സമ്മാനം ഇരിപ്പുണ്ട്. ഇതുവരെ ലോകത്തിൽ ഒരു ഭർത്താവും ഭാര്യക്ക് ഇതുപോലൊരു പിറന്നാൾ സമ്മാനം കൊടുത്തുകാണില്ല. എന്താണെന്ന് അറിയേണ്ടേ....?
പോയി നോക്കൂ പ്രിയ."
( പതിയെ ഓരോ ചുവടുകൾ മുന്നോട്ടുവെച്ചു പ്രിയ പ്രകാശത്തിന്റെ അടുത്തെത്തി.
കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാതെ പ്രിയ അരുണിനെ തിരിഞ്ഞുനോക്കി.)
"എന്താണിത് അരുൺ..."
"ഞാൻ നിന്നെ എല്ലാത്തിൽനിന്നും വിലക്കി.
നീ ഏറെ ഇഷ്ടപ്പെട്ടുചെയ്തുകൊണ്ടിരുന്ന നിന്റെ ജോലിയിൽ നിന്ന്പോലും ഞാൻ നിന്നെ മാറ്റിനിർത്തി. എന്തിന് സ്വന്തം ചോരയിൽ പിറന്ന അനിയനെ കണ്ടെത്താനുള്ള യാത്രയിൽ നിന്ന് പോലും ഞാൻ നിന്നെ വിലക്കി. എല്ലാത്തിനും നീ സമ്മതം മൂളിയെങ്കിലും ഉള്ളിന്റെയുള്ളിൽ നിനക്ക് വിഷമം ഉണ്ടെന്ന് എനിക്കറിയാം. so, ഞാൻ എന്റെ തെറ്റ് തിരുത്താൻ ആഗ്രഹിക്കുന്നു നിനക്ക് നിന്റെ അന്വേഷണം പുനരാരംഭിക്കാം വീട്ടിലിരുന്നുകൊണ്ട് തന്നെ അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഞാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്."
(തുടരും )
©arnavpravindran -
arnavpravindran 96w
#lockdown_vibes
(Part -69)
"ഇല്ല. ആ യുവാവ് പറഞ്ഞതിൽ കൂടുതൽ അവനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല."
"അതെ ആ യുവാവ് പറഞ്ഞതനുസരിച്ച് പ്രവീൺ മുംബൈയിൽ പോയിട്ടുണ്ട്, അവനെ കണ്ടെത്താനുള്ള ഒരു അവസരവും പാഴാക്കാൻ ഞാൻ തയ്യാറല്ല.
അരുൺ എന്റെ കൂടെ നിൽക്കുമെന്ന് പറഞ്ഞത് ഇങ്ങനെയാണോ...? "
"പ്രിയാ ഒരിക്കൽപോലും ഞാൻ നിന്നെ തടഞ്ഞിട്ടില്ല,
ഒരു കാര്യത്തിൽ പോലും ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാതിരുന്നിട്ടില്ല, ഇന്നും നിനക്കാ സപ്പോർട്ട് എന്നിൽ നിന്നും പ്രതീക്ഷിക്കാം."
"ഞാൻ നിന്നെ വേദനിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല അരുൺ. എനിക്ക് നിന്റെ സപ്പോർട്ട് വേണം. ഈ കേസിന് എനിക്ക് അരുണിന്റെ പരിപൂർണമായ സപ്പോർട്ട് വേണം. എന്നാലേ നമുക്ക് നമ്മുടെ അനിയനെ കണ്ടെത്താൻ കഴിയൂ.... "
"തീർച്ചയായും പ്രിയക്ക് എന്നിൽ നിന്നും പരിപൂർണ്ണ സപ്പോർട്ട് പ്രതീക്ഷിക്കാം. ഞാൻ ഈ യാത്ര തടയാൻ ശ്രമിച്ചത് നിനക്കും എനിക്കും നമ്മുടെ കുഞ്ഞിനും കൂടി വേണ്ടിയാണ്. ഇനിയും നിന്നിൽനിന്നത് മറച്ചു വെച്ചിട്ട് കാര്യമില്ല."
"എന്താണ് അരുൺ നീയി പറഞ്ഞുവരുന്നത്...
നമ്മുടെ കുഞ്ഞിന് എന്താണ് കുഴപ്പം? "
"നീ വിചാരിക്കുന്നപോലെ നമ്മുടെ കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ അത്ര എളുപ്പമല്ല. ഒരുപക്ഷേ, മുംബൈയിലേക്കുള്ള യാത്രയിൽ നമുക്ക് നമ്മുടെ കുഞ്ഞിനെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടാണ് ഞാൻ.....!!"
( അരുണിന് വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അരുണിന്റെ മിഴികൾ നിറഞ്ഞിരുന്നു, ഒപ്പം പ്രിയയുടെ കൈകൾ ചേർത്തുപിടിച്ച് ധൈര്യം കൊടുത്തു.)
"അരുൺ എന്നോട് വെറുതെ പറയല്ലേ....?
യാത്ര മുടക്കാൻ വേണ്ടി എന്നോട് വെറുതെ പറയല്ലേ..."
"അല്ല പ്രിയാ.... അല്ല.... ഒരിക്കലുമല്ല.
ഇത് എന്നോട് ഡോക്ടർ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. നിനക്ക് സങ്കടമാവുമെന്നുകരുതി ഞാൻ മറച്ചുവെച്ചു
എന്ന് മാത്രം. "
"എന്റെ അരുൺ എന്നോടൊരിക്കലും കള്ളം പറയില്ല, ഞാൻ ഇത് വിശ്വസിക്കുന്നു. പക്ഷേ എന്തിന് എന്നിൽനിന്ന് ഇതെല്ലാം മറച്ചുവെച്ചു... "
(തുടരും)
©arnavpravindranനീതി
69 -
arnavpravindran 96w
#lockdown_vibes
(Part -68 )
"അരുൺ എന്താണീ പറയുന്നത്, യാത്ര മാറ്റിവയ്ക്കാനോ.... അതെങ്ങനെ സംഭവിക്കും.? "
"അത്പിന്നെ പ്രിയാ... നമുക്ക് മുംബൈ പോലീസിനെ contact ചെയ്തിട്ട് അവരോട് അന്വേഷിക്കാൻ പറയാലോ."
(പ്രിയയോട് യാത്രചെയ്താൽ ഉണ്ടാവുന്ന ഗൗരവങ്ങളെ പറ്റി പറഞ്ഞുമനസ്സിലാക്കാൻ അരുൺ ശ്രമിച്ചുകൊണ്ടിരുന്നു....)
" അരുണിനോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ മുംബൈ പോലീസിന് കൈമാറാൻ നമ്മുടെ കയ്യിൽ അവന്റെ കുട്ടിക്കാലത്തെ അല്ലാതെ ഒരു ഫോട്ടോ പോലുമില്ല. മാത്രമല്ല അവൻ മുംബൈയിലേക്ക് പോയിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നവൻ എങ്ങനെ ഇരിക്കുന്നു, എവിടെ താമസിക്കുന്നു, എന്ത് ചെയ്യുന്നു....
എന്നൊന്നും അവർക്ക് അറിയില്ല. ഈ കേസ് എവിടുന്നാണ് അന്വേഷണം തുടങ്ങേണ്ടത് എന്നുപോലും ഒരുപക്ഷേ അവർക്ക് അറിയുന്നുണ്ടാവില്ല...."
"നീയി... പറഞ്ഞതൊക്കെ നമുക്ക് അറിയോ, അവൻ എവിടെ താമസിക്കുന്നു എന്തു ചെയ്യുന്നു....
എന്നൊക്കെ നമുക്ക് അറിയോ... ..? "
(അനിയനെ കണ്ടെത്താനുള്ള അവസരത്തെ തടയാൻ ശ്രമിക്കുന്ന അരുണിനെ ഒരു നിമിഷത്തേക്ക് പോലും പ്രിയയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അരുണിന്റെ വാക്കുകൾക്കെതിരെ പ്രിയ പ്രതികരിച്ചുകൊണ്ടിരുന്നു.)
"ഇല്ല, എന്നുകരുതി എനിക്കെന്റെ അനിയനെ അന്വേഷിക്കാതിരിക്കാൻ പറ്റുമോ ?
" അവൻ നിന്റെ മാത്രമല്ല എന്റെയും അനിയനാണ് പ്രിയാ.... "
" പിന്നെന്താണ് അരുൺ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ?. "
" പ്രിയ please, ഞാൻ പറയുന്നത് മനസ്സിലാക്കൂ....
നമ്മൾ മുംബൈലേക്ക് പോകുന്നില്ല. "
"please അരുൺ, അരുൺ എന്നെ തടയാൻ ശ്രമിക്കരുത്. എനിക്ക് മുംബൈലേക്ക് പോയേ പറ്റൂ.... "
"No പ്രിയ, ഞാൻ നിന്നെ മുംബൈലേക്ക് വിടില്ല. അല്ലെങ്കിലും അവൻ ഇന്നും മുംബൈയിൽ താമസിക്കുന്നു എന്നതിന് എന്താണുറപ്പുള്ളത്.
"അവൻ ഇന്ന് നാട്ടിലുണ്ടെന്നുപറയാൻ അരുണിന്റെ കയ്യിൽ വല്ല തെളിവുണ്ടോ...? "
(തുടരും )
©arnavpravindranനീതി
68
