നീതി
81
arnavpravindran
life is very short nanbaaa always be happieeee☺️☺️☺️ M E D I C O ⚕️
-
arnavpravindran 82w
#lockdown_vibes
(Part -81)
"ബിനീഷിനെ കൂടി കൊന്നിട്ട് ഞാൻ കീഴടങ്ങിക്കോള്ളാം."
"ഞാൻ അതിനു സമ്മതിക്കില്ല,നിന്നെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട് നീ അർഹിക്കുന്ന ശിക്ഷ ഞാൻ വാങ്ങിതരും."
" പത്താമത്തെ വയസ്സിൽ തുടങ്ങിയതാണ് ഞാൻ....."
" നിനക്ക് ഇതൊക്കെ എങ്ങനെ പറയാൻ കഴിയുന്നു..., എന്തോ വലിയ കർമ്മം ചെയ്ത പോലെയാണല്ലോ അഹംഭാവം..!!"
(ഹൃത്വിക്കിന്റെ വാക്കുകളെ അടിച്ചമർത്തികൊണ്ടു പ്രിയ ഹൃതിക്കിന്റെ ഷർട്ടിന് കയറി പിടിച്ചു ചോദിച്ചു.?)
"അതെ മാഡം ഹൃതിക്ക് വലിയ കർമ്മമാണ് ചെയ്തത്, മേഡത്തിന് പറയാൻ പറ്റുമോ ഹൃതിക്കിന്റെ കൈകൊണ്ട് കൊന്നവരൊക്കെ സാധുക്കൾ ആണെന്ന്...
ഹൃതിക് നീതിക്ക് വേണ്ടിയാണ് പൊരുതിയത്.
ഹൃതിക് കൊന്നവരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അതിൽ മേഡത്തിനും കാണില്ലേ കടം വീട്ടാനുള്ള പേരുകൾ.....
പത്താം വയസ്സിലെ കൊലയും ഒരു നീതിക്ക് വേണ്ടിയായിരുന്നു...."
" നീതി വാങ്ങികൊടുക്കാൻ ഇവിടെ കോടതിയുണ്ട് ലക്ഷ്മി.... "
" നീതി....,എന്നിട്ട് എവിടെ ?
എന്റെ അനിയത്തിയടക്കം ഒരുപാട് പേർക്ക് ഇന്നും നീതി കിട്ടാനുണ്ട്...
മേഡം സന്തോഷിച്ചിരുന്നില്ലേ മേഡത്തിനെ പിച്ചിക്കീറിയവർ ഒരു അപകടത്തിൽ മരിച്ചു എന്നറിഞ്ഞപ്പോൾ....!!"
" ലക്ഷ്മി നീ എന്താണ് ഈ പറയുന്നത്...? "
(കയർത്തു കൊണ്ട് ഹൃതിക് ചോദിച്ചു.
'നിനക്കിതൊക്കെ എങ്ങനെ അറിയാം .?'
എന്ന അരുണിന്റെ ചോദ്യത്തിൽ നിന്നും ഹൃതിക്
ലക്ഷ്മിയെ മാറ്റിനിർത്തി.)
"അത്....അത്.....ഞാൻ....!!"
(അറിയാതെ വായിൽ നിന്നും തെരിച്ചുപോയ വാക്കുകൾ ഓർത്തു ലക്ഷ്മി പരുങ്ങിനിന്നു.)
"ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല.,"
"ലക്ഷ്മിക്ക് ഇതൊക്കെ എങ്ങനെ അറിയാം..?".
(തുടരും )
©arnavpravindran -
arnavpravindran 83w
#lockdown_vibes
(Part -80)
"അതെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്തതാണ്, ലക്ഷ്മിക്ക് അതിൽ യാതൊരു പങ്കുമില്ല, ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.
എനിക്ക് മാഡത്തിനോട് ഒരു അപേക്ഷയെ ഉള്ളു ലക്ഷ്മിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്."
(വാക്കുകൾക്ക് പതർച്ചയില്ലാതെ ഹൃതിക് അമർഷത്തോടുകൂടി പറഞ്ഞു.)
"മേഡത്തിന് ഒരു പക്ഷേ ഇതെല്ലാം ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം പക്ഷേ ഇതാണ് സത്യം...
ഇത് മാത്രം..!!"
"ഹൃതിക് നമ്മൾ ഒരുമിച്ച് കൊലചെയ്യാൻ തീരുമാനിച്ചെങ്കിൽ ശിക്ഷയും നമ്മൾ ഒരുമിച്ച് തന്നെ അനുഭവിക്കും, ഇതെല്ലാം ഓർത്തിട്ട് തന്നെയാണ്
ഞാൻ ഇതിന് കൂട്ടുനിൽക്കുന്നത്."
( എന്താണ് ചെയ്യേണ്ടത്...എന്താണ് അവരോട് പറയേണ്ടത് എന്നറിയാതെ പ്രിയ ആകെ കുഴഞ്ഞുപോയി.)
"ഹൃതിക്, പ്രിയ നിന്നെ സ്വന്തം അനിയന്റെ സ്ഥാനത്താണ് കണ്ടിട്ടുള്ളത്,അതുകൊണ്ട് ഈ കൊലചെയ്യാൻ ഞാൻ നിന്നെ അനുവദിക്കില്ല."
(പ്രിയയെ ചേർത്തുനിർത്തികൊണ്ട് അരുൺ പറഞ്ഞു. എന്നിട്ട് ഹൃത്വിക്കിന്റെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി അരുൺ തട്ടിത്തെറിപ്പിച്ചു.)
"സാർ വിചാരിച്ചാലൊന്നും എന്നെ ഈ കൊലയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല, ഞാൻ ആദ്യത്തെ കൊല ചെയ്യുന്നത് എന്റെ പത്താമത്തെ വയസ്സിലാണ്....
അതും രണ്ടുപേരെയാണ് ഞാൻ ഒരുമിച്ച് കൊന്നത്."
"അരുൺ നീ ഇത്രയും വലിയ ഒരു ക്രിമിനൽ ആണെന്ന് ഞാൻ കരുതിയില്ല, ഇനിയും ഞാൻ നിന്നെ ഇവിടെ വളർത്തില്ല നീ കീഴടങ്ങിയ പറ്റൂ...."
(ഇത്രയും കാലം കൂടെ ഉണ്ടായിട്ടും ഹൃത്വിക്കിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പ്രിയയ്ക്ക് ആകെ ദേഷ്യം വന്നു.)
(തുടരും )
©arnavpravindranനീതി
80 -
arnavpravindran 86w
#lockdown_vibes
(Part -79)
( തുടർന്നു പറയാൻ പ്രിയ തുടങ്ങുമ്പോഴേക്കും വാക്കുകളെ അടിച്ചമർത്തികൊണ്ട് ഹൃതിക്ക് പറഞ്ഞു.)
"ജനങ്ങൾക്ക് നീതി വാങ്ങികൊടുക്കേണ്ടവരാണ് നമ്മൾ, പലപ്പോഴും നമ്മൾക്ക് അതിന് കഴിയാറില്ല,
ഉയർന്ന നേതാക്കന്മാരുടെയും ഉദ്യോഗസ്ഥൻമാരുടെയും അടിച്ചമർത്തിയ വാക്കുകൾക്കു മുന്നിൽ തല കുനിച്ചു നില്ക്കാനെ നമ്മൾക്ക് കഴിയൂ....
ഇനി എത്ര കഴിഞ്ഞാലും അതിനൊരുമാറ്റം വരാൻ പോകുന്നില്ല....
അതുകൊണ്ട് എനിക്കെന്റെ പാത സ്വീകരിക്കേണ്ടിവന്നു, നീതിയുടെ പാത...."
" ഹൃതിക് നീയൊരു പൊലീസ് ഓഫീസർ ആണ്.
നമ്മൾ പോലീസുകാർ തന്നെ സമൂഹത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടാൽ ജനങ്ങൾ എങ്ങനെയാണ് മനസ്സമാധാനമായി ജീവിക്കുന്നത്...!!"
"ഞാനെന്റെ കർമ്മം ചെയ്യുന്നു മാഡം. "
"എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല, ലക്ഷ്മി... നീ ഇതിന് കൂട്ടുനിൽക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല."
(അതുവരെ ഒതുങ്ങിനിന്ന ലക്ഷ്മിപോലും മാഡത്തിനെ എതിരെ തിരിഞ്ഞു.)
"മേഡത്തിന് ഓർമ്മയുണ്ടോ എനിക്കൊരു അനിയത്തി ഉണ്ടായിരുന്നു, അവൾക്കെതിരെ നടന്ന അന്യായം പോലും എനിക്ക് തട്ടി കേൾക്കാൻ സാധിച്ചില്ല,
ഒരു പൊലീസ് ഓഫീസർ ആയിരുന്നിട്ടുകൂടി എനിക്ക് എന്റെ അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... (ലക്ഷ്മി പൊട്ടി കരഞ്ഞു.)
എല്ലാത്തിനും കാരണം ഇവനാണ്....
അത് അറിഞ്ഞിട്ടുകൂടി എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മേഡത്തിന് കഴിഞ്ഞോ എന്റെ അനിയത്തിക്ക് നീതി വാങ്ങിക്കൊടുക്കാൻ...? ഇല്ല...
അപ്പോൾ ഇതാണ് ശരി,ഇതുമാത്രം...!!"
"അപ്പോൾ ഇതുവരെ നടന്ന കൊലപാതകങ്ങൾ എല്ലാം ചെയ്തത്....!!"
(അവിടെ നടന്നതും അവർ പറഞ്ഞതും ഉൾക്കൊള്ളാൻ കഴിയാതെ പ്രിയ അവരിരുവരെയും നോക്കികൊണ്ട് ചോദിച്ചു.)
(തുടരും )
©arnavpravindranനീതി
79 -
arnavpravindran 88w
#lockdown_vibes
(Part -78)
"ഇത്രത്തോളം ആയ സ്ഥിതിക്ക് എനിക്ക് ബിനീഷ് എവിടെയുണ്ടെന്ന് അറിയണം."
(ലക്ഷ്മിയുടെ കൈകൾ തട്ടിമാറ്റി പ്രിയയും അരുണും അകത്തുകടന്നു. അവിടെ കണ്ട കാഴ്ചകൾ ഒരെപോലെ പ്രിയയും അരുണിനെയും അമ്പരപ്പിച്ചു.
ഹൃതിക്ക് അവിടെ ഉണ്ടായിരിക്കും എന്ന് അവർ
ഒരിക്കലും വിചാരിച്ചിരുന്നില്ല.
ഹൃതിക്ക് കുറച്ചുനേരം അരുണിനെയും പ്രിയയുടെയും മുഖത്തേക്ക് തന്നെ നോക്കിനിന്നു, ഒന്നും സംസാരിക്കാൻ കഴിയാതെ അവരും സ്തംഭിച്ചുനിന്നു.
ആ മുറിയുടെ ഒഴിഞ്ഞ മൂലയിൽ പേടിച്ചുവിറച്ചു
നിന്നിരുന്ന ലക്ഷ്മിയെ ഹൃതിക്ക് ഗാഢമായി ഒന്നു നോക്കി,
ഒന്നും ചോദിക്കാതെ തന്നെ ലക്ഷ്മി പറഞ്ഞു.)
" എനിക്കറിയില്ല..., മാഡം ഇവിടെ എങ്ങനെ
എത്തിയെന്ന് ?, സത്യമായിട്ടും എനിക്ക് അറിയില്ല ഹൃതിക്ക് ".
"എന്താ മാഡം ലക്ഷ്മിയുടെ പുറകെ വന്നതാണോ...."
( ഉറച്ച ശബ്ദത്തോടുകൂടി ഹൃതിക് പ്രിയയുടെ നേരെ ചോദിച്ചു.
ഒന്നും ഉരിയാടാൻ കഴിയാതെ പ്രിയ അവിടെ ബലമായി കെട്ടിയിട്ടിരുന്ന ബിനീഷിനെ നേരെ നോക്കി. ഒരു ടേബിളിൽ കൈകാലുകൾ ബലമായി ബന്ധിച്ച്, ശബ്ദം ഉയർത്താൻ കഴിയാതെ ബിനീഷിനെ വാ മുറുകി കെട്ടിരിക്കുന്നു. പലപ്പോഴായി ഉയർന്ന ഞെരുങ്ങുന്ന ശബ്ദം ബിനീഷിന്റെതാണെന്ന് അപ്പോൾ അവർ തിരിച്ചറിഞ്ഞു.
ഹൃത്വിക്കിന്റെ അടുത്തായി ഒരു ട്രെയിൽ ഒരുപാട് സർജിക്കൽ ഇൻസ്ട്രുമെൻസ് ഇരിക്കുന്നത് പ്രിയയുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും മനസ്സിലാക്കാൻ കഴിയാതെ അരുൺ ഹൃതിക്കിനെ നോക്കി. )
"ഇതെല്ലാം എന്താണ് ഹൃതിക്.....?"
"എനിക്കിനി നിങ്ങളോട് ഒന്നും മറക്കാൻ ഇല്ല ,
ഇത് എന്റെ അവസാനത്തെ കൊലയാണ്, ഇതൊന്നും കണ്ട് നിൽക്കാൻ മേഡത്തിന് ഇപ്പൊൾ കഴിയില്ല...... അതുകൊണ്ട് അരുൺ സാർ മാഡത്തെയും കൊണ്ട് പുറത്തുപോ...."
"ഹൃതിക്ക്.....!!"
( ദേഷ്യത്തോടെ അതി ദൃഢമായി പ്രിയ ഹൃതിക്കിന് നേരെ കയർത്തു.)
(തുടരും )
©arnavpravindranനീതി
78 -
arnavpravindran 89w
#lockdown_vibes
(Part -77 )
മേക്കപ്പ് സാധനങ്ങളുടെ ഒപ്പം കുറച്ച് വസ്ത്രങ്ങളും അവിടെ കാണാനിടയായി. പ്രിയയുടെയും അരുണിന്റെയും പരിശോധനയിൽ അവ തീർത്തും പുതിയതാന്നെണ് അവർക്ക് ബോധ്യപ്പെട്ടു. കാട്ടിനുള്ളിൽ അഴുക്കുപിടിച്ച ഈ വീട്ടിൽ ആരാണ് ഇവയെല്ലാം കൊണ്ട് വെച്ചത്....
'ആരോ കിടന്ന് ഞെരുങ്ങുന്ന പോലൊരു ശബ്ദം,....' അരുണും പ്രിയയും പരസ്പരം നോക്കിയപ്പോൾ അത് മറ്റാരോ ആണെന്ന് അവർക്ക് മനസ്സിലായി.
അപ്പോഴാണ് ലക്ഷ്മി റൂമിലെ ചുമരിനോട് ചേർത്ത് ഉണ്ടായിരുന്ന ഒരു വാതിൽ തുറന്ന് പുറത്തുവന്നത്. അങ്ങനെ ഒരു വാതിൽ അരുണിന്റെയും പ്രിയയുടെയും ശ്രദ്ധയിൽപെട്ടത് അപ്പോഴാണ്,
" ലക്ഷ്മി..... "
(പ്രിയ അറിയാതെ വിളിച്ചു പോയി. )
ഇവരെ കണ്ടപ്പോൾ ലക്ഷ്മി ആകെ അന്ധാളിച്ചു നിന്നുപോയി, വാതിലിന് പുറത്തേക്കും അകത്തേക്കും കടക്കാൻ കഴിയാതെ ലക്ഷ്മി അവരെ തന്നെ നോക്കിനിന്നു.
"ലക്ഷ്മി നീ എന്താ ഇവിടെ...?"
"മേടം....അത്, ഞാൻ ഇവിടെ....? "
"ബിനീഷ് എവിടെ ലക്ഷ്മി...?"
" ബിനീഷ് !! അതാരാ മാഡം, മാഡം ആരെയാ അന്വേഷിക്കുന്നേ.... "
" ഇനി എന്നോട് ഒന്നും മറക്കരുത് ലക്ഷ്മി, നിന്റെ
പിന്നാലെ ഞങ്ങളും ഉണ്ടായിരുന്നു,
അങ്ങനെയാണ് ഇവിടെ വരെ എത്തിയതും."
( ഒന്നും മിണ്ടാതെ നിന്ന ലക്ഷ്മിയെ നോക്കി പ്രിയ തുടർന്നു,
"ലക്ഷ്മി എന്ത് ഭാവിച്ചാണ് ,ബിനീഷ് ഒരു ക്രിമിനൽ ആണെന്ന് നിനക്കറിയില്ലേ..."
(വീണ്ടും ആരോ കിടന്ന് ഞെരുങ്ങുന്ന പോലെ അവർക്ക് അനുഭവപ്പെട്ടു,)
"ആരാ അവിടെ ലക്ഷ്മി, ഞാൻ ചോദിച്ചത് കേട്ടില്ലേ...? ബിനീഷ് എവിടെ?"
'എനിക്കറിയില്ല 'എന്നു മാത്രം പറഞ്ഞ് ലക്ഷ്മി ധൃതിയിൽ വാതിലടയ്ക്കാൻ പുറപ്പെട്ടു, പ്രിയ ലക്ഷ്മിയെ തടഞ്ഞുകൊണ്ട് ആ വാതിൽ തുറന്നു അകത്തേക്ക് കയറാൻ ശ്രമിച്ചു,എന്നാൽ ലക്ഷ്മി പ്രിയയുടെ കൈകൾ ബലമായി പിടിച്ചുവെച്ചു കൊണ്ട് പറഞ്ഞു
" മാഡം ഇതിൽ ഇടപെടരുത്. "
(തുടരും )
©arnavpravindranനീതി
77 -
arnavpravindran 90w
#lockdown_vibes
(Part -76)
അധികം വൈകാതെ പ്രിയയും അരുണും ഇരുണ്ടു മൂടി പിടിച്ച വീടിനകത്തേക്ക് കയറി. അവർ കയറിച്ചെന്നത് വളരെ നീണ്ടുകിടന്നിരുന്ന ഒരു ഹാളിലേക്കായിരുന്നു. മാറാല പിടിച്ച് കിടന്നിരുന്ന വീടിന്റെ അകത്തെ ഗന്ധം വളരെയധികം അസഹനീയമായിരുന്നു,
വീടിന്റെ അകത്ത് ഇരുട്ടായ കാരണം അവർക്ക് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞിരുന്നില്ല, ഫോണിന്റെ വെട്ടത്തിൽ അവർ അവിടുത്തെ ലൈറ്റുകൾ ഓണാക്കി,
ചുമരുകൾ എല്ലാം അഴുക്കുപിടിച്ച് വൃത്തിഹീനമായിരിക്കുന്നു, അവിടെയുണ്ടായിരുന്ന ജനലുകളെല്ലാം അടച്ചുപൂട്ടി കിടക്കുകയായിരുന്നു,
ഹാളിനെ നടുവിലായി മുകളിലേക്ക് കയറാൻ ഒരു കോണി കിടന്നിരുന്നു.
പ്രിയ പതിയെ ലക്ഷ്മിയെ അന്വേഷിക്കാനായി മുന്നോട്ടു നടന്നു, എന്നാൽ ലക്ഷ്മിയെ അവിടെയെങ്ങും കണ്ടെത്താനായില്ല. പെട്ടെന്ന് ഒരലർച്ച കേട്ടു, അത് വീടിന്റെ തട്ടിൻ മുകളിൽ നിന്നായിരുന്നു എന്ന് അവർക്ക് മനസ്സിലായി. അധികം വൈകാതെ അവർ വീടിന്റെ മുകളിലേക്ക് ഓടിക്കയറി.
ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്ത പ്രിയയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ പിന്നീട് ഒരു ശബ്ദവും അവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. തട്ടിൻ മുകളിലും മാറാല പിടിച്ച് അഴുക്കുപിടിച്ചതുമായ ചുമരുകൾ ആയിരുന്നു. മുകളിൽ ഒരുപാട് റൂമുകൾ ഉണ്ടായിരുന്നു. ഓരോ റൂമുകൾ ആയി അവർ കയറി നോക്കാൻ തുടങ്ങി.
അപ്പോഴാണ് അവരുടെ ശ്രദ്ധയിൽപെട്ടത് അടുത്തുണ്ടായിരുന്ന റൂമിലെ ലൈറ്റുകൾ ഓൺ ആയി കിടക്കുന്നത്, ശബ്ദമുണ്ടാക്കാതെ പ്രിയയും അരുണും റൂമിന്റെ അകത്തേക്ക് കടന്നു....
ആ മുറിയിൽ അധികം മാറാല പിടിച്ചിരുന്നില്ല, അവിടെയവിടെയായി കണ്ട രക്തക്കറകൾ പ്രിയയെ അമ്പരപ്പിച്ചു. റൂമിന് അകത്തുകിടന്നിരുന്ന ഒരു ടേബിലിന്റെ അടുത്തേക്ക് അരുൺ നീങ്ങി. സംശയാസ്പദമായി അവിടെ കണ്ട ഒരു വിഗ്ഗും മേക്കപ്പ് സാധനങ്ങളും ആയിരുന്നു അരുണിനെ അങ്ങോട്ട് ആനയിച്ചത്, അത് പ്രിയയും വളരെയധികം അത്ഭുതപ്പെടുത്തി.
(തുടരും )
©arnavpravindranനീതി
76 -
arnavpravindran 91w
#lockdown_vibes
(Part -75)
അവർ മുന്നോട്ടു നീങ്ങും തോറും എതിരെയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. പതിയെപ്പതിയെ അവരുടെ മുന്നിൽ ബിനീഷിന്റെ വാഹനം മാത്രമായി ചുരുങ്ങി. കുറച്ചു ദൂരംകൂടി കഴിഞ്ഞപ്പോൾ പ്രിയയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു അവർ നീങ്ങിക്കൊണ്ടിരിക്കുന്നത് ഒരു ഉൾക്കാട്ടിലേക്ക് ആണെന്ന്. എന്നിട്ടും പിന്തിരിയാൻ കഴിയാതെ അരുണും പ്രിയയും ബിനീഷിന്റെ വാഹനത്തെ ഫോളോ ചെയ്തുമുന്നോട്ടുനീങ്ങി.
റോഡിന്റെ ഇരുവശത്തും പടർന്നു പന്തലിച്ച മരങ്ങൾ വന്നുതുടങ്ങി, പതിയെ നേരം ഇരുണ്ടുവന്നു . ബിനീഷും ലക്ഷ്മിക്കും കാണാത്ത അകലത്തിൽ ആയിരുന്നു
പ്രിയയും അരുണും അവരെ ഫോളോ ചെയ്തുകൊണ്ടിരുന്നത്.
"പ്രിയ എന്റെ ഫോണിൽ റേഞ്ചില്ല, നിന്റെ ഫോൺ എവിടെ ? "
അരുൺ പ്രിയയുടെ ഫോൺ നോക്കിയപ്പോഴാണ് പ്രിയയുടെ ഫോണിലും റേഞ്ച് ഇല്ലെന്ന് അറിയാൻ കഴിഞ്ഞത്.
കുറച്ചുദൂരം കഴിഞ്ഞപ്പോൾ അവർക്ക് വലിയൊരു വീട് കാണാനിടയായി, വീടിന്റെ മുന്നിൽ ബിനീഷ് വാഹനം നിർത്തി അവരിരുവരും പുറത്തിറങ്ങി. വീട്ടിലേക്ക് കടക്കുന്നതിന്റെ തൊട്ടുമുന്നേയുള്ള റോഡിന്റെ തിരുവിൽ അരുൺ വാഹനം നിർത്തി കാത്തുനിന്നു.
അവിടെയുള്ള വീട് കാണാൻ ഒരുപാട് പഴക്കം ചെന്നതായിരുന്നെങ്കിലും വളരെയധികം പ്രൗഡിയുള്ളതായിരുന്നു.
വീടിന്റെ മുന്നിൽ നിന്ന് ബിനീഷും ലക്ഷ്മിയും കുറച്ചുനേരം സംസാരിച്ചു നിന്നു, അതിനുശേഷം അവരിരുവരും വീടിന്റെ അകത്തേക്ക് കയറിപോയി.
ലക്ഷ്മിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം പ്രിയ അരുണിനോട് സൂചിപ്പിച്ചു. ലക്ഷ്മി ബിനീഷിന്റെ കൈകൾ ചേർത്ത് പിടിച്ച് വളരെയധികം സന്തോഷത്തോടെയായിരുന്നു വീട്ടിലേക്ക് കയറിച്ചെന്നത്.
അരുണും പ്രിയയും വീടിന്റെ അടുത്തെത്തി. പ്രിയയുടെ അന്വേഷണത്തിൽ വീടിന്റെ ചുമരിനോട് ചേർന്ന് ഒരു ബൈക്ക് കണ്ടെത്താൻ കഴിഞ്ഞു. അവർക്ക് ആശ്ചര്യമായിരുന്നു, കാരണം ആ ബൈക്കിന് അധികം പഴക്കം ഉണ്ടായിരുന്നില്ല.
(തുടരും )
©arnavpravindranനീതി
75 -
arnavpravindran 91w
#lockdown_vibes
(Part -74)
" പ്രിയാ കാറിൽ ഉണ്ടായിരുന്നാളെ കണ്ടോ...? "
പ്രിയയുടെ മുഖത്ത് പ്രതിഫലിച്ച ഭാവങ്ങൾ കണ്ട് അരുൺ ഉണ്ടെന്ന് ഉറപ്പിച്ചു.
"ആരാണയാൾ....? "
പെട്ടെന്നുണ്ടായ അരുണിന്റെ ചോദ്യം പ്രിയയെ ഒരു നിമിഷനേരത്തേക്ക് ചിന്തിപ്പിച്ചു, വ്യക്തമായ ഒരു ഉത്തരം പ്രിയയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ല, കാരണം വ്യക്തമായി പ്രിയ അയാളുടെ മുഖം കണ്ടിരുന്നില്ല.
"എനിക്ക് തോന്നുന്നു അയാൾ ബിനീഷ് ആണെന്ന്... വലിയൊരു ക്രിമിനലാണ് അയാൾ, ഒരുപാട് കേസുകൾ അയാളുടെ പേരിലുണ്ടായിരുന്നു. അതിൽ ചിലതൊക്കെ ജയിൽശിക്ഷ അനുഭവിച്ചിറ്റും ഉണ്ട്.
എന്റെ അറിവ് ശരിയാണെങ്കിൽ ലക്ഷ്മിയുടെ അനിയത്തിയെ പീഡിപ്പിച്ച കൊന്ന കേസിലെ ഒന്നാം പ്രതിയാണവൻ . "
"എന്ത്...!!"
" അതെ, അരുൺ ഈയിടെയാണ് ബിനീഷിനെനെതിരായ തെളിവുകൾ എനിക്ക് ലഭിച്ചുതുടങ്ങിയത്...
പക്ഷേ, അതൊന്നും ഞാൻ ലക്ഷ്മിയെ അറിയിച്ചിട്ടില്ല, വളരെ രഹസ്യമായാണ് ഞാനും രവിയും ആ കേസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.... "
"എന്നിട്ടെന്തേ അവനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രിയാ... "
"കാരണം ആ തെളിവുകൾ മതിയായിരുന്നില്ല അവനെ അഴിക്കുള്ളിൽ ആക്കാൻ.
അതുകൊണ്ടാണ് അരുൺ ഞാൻ പറയുന്നത് വേഗം അവരുടെ പിന്നാലെ പോകൂ..."
അരുൺ വേഗം ലക്ഷ്മി സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു പിന്നാലെ പോയി. ലക്ഷ്മി എന്തിനാണ് അയാളുടെ കൂടെ കാറിൽ യാത്ര ചെയ്യുന്നത് എന്നോർത്ത് അവരുടെ ഉള്ളിൽ ഭയം പെരുകിവന്നു. ലക്ഷ്മിയും ബിനീഷും എവിടെയും നിർത്താതെ അതിവേഗം മുന്നോട്ടു തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
ഇനി ലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിട്ടാണോ ബിനീഷ് കൂടെ കൊണ്ടുപോയിരിക്കുന്നതെന്ന് പ്രിയയ്ക്ക് സംശയം തോന്നി. പ്രിയ അരുണിനോട് കാറ്റിന്റെ വേഗത കൂട്ടാൻ പറഞ്ഞുകൊണ്ടേയിരുന്നു.
അവർ ഒരുപാട് ദൂരം സഞ്ചരിച്ചു,
'എവിടേക്കാണവർ.... !!' പ്രിയയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു,
'എവിടേക്കാണവർ....!!'.
(തുടരും )
©arnavpravindranനീതി
74 -
arnavpravindran 92w
#lockdown_vibes
(Part -73 )
(പ്രിയ എന്നും അരുണിൽ വിശ്വാസത പുലർത്തിയിരുന്നു.
അതുകൊണ്ടുതന്നെ അരുണിന്റെ വാക്കുകൾ ഇന്നും പ്രിയക്ക് പ്രചോദനമേകി.
കൈകൾ കൊണ്ട് കണ്ണുനീർ തുടച്ച് ഒപ്പം തലയാട്ടി അരുണിന്റെ വാക്കുകളോട് പ്രിയ പൂർണമായി
യോജിച്ചു നിന്നു. )
************
(രണ്ടു ദിവസത്തിനു ശേഷം ഉച്ചതിരിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ചെക്ക്അപ്പ് കഴിഞ്ഞുവരുന്ന അരുണും പ്രിയയും ബസ്റ്റോപ്പിൽ കാത്തുനിന്നു ലക്ഷ്മിയെ കാണാനിടയായി.
യാദൃശ്ചികമായി ലക്ഷ്മിയെ അവിടെ കണ്ടപ്പോൾ പ്രിയയ്ക്ക് വല്ലാതെ സംശയം തോന്നി.
'അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു, എന്നിട്ടും.... ലക്ഷ്മി അവിടെ.... '
( പ്രിയയുടെ ഉള്ളിൽ ആത്മഗതങ്ങൾ പടർന്നു. ) 'ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാന്നോ ലക്ഷ്മി അവിടെ നിൽക്കുന്നത്.
അതോ ആരെങ്കിലും കാത്തു നിൽക്കുകയാണോ...? '
(പ്രിയയുടെ സംശയങ്ങൾ അരുണുമായി പങ്കുവച്ചപ്പോൾ അരുൺ ലക്ഷ്മിയുടെ അടുത്തേക്ക് വണ്ടി തിരിച്ചു.
എന്നാൽ പെട്ടന്നൊരു കാർ വന്നു ലക്ഷ്മിയെ കൂട്ടികൊണ്ടുപോയി.
അതിവേഗത്തിൽ വാഹനം വരുകയും കാറിലിരുന്ന ആളോട് ഒന്നും പറയാതെ തന്നെ ലക്ഷ്മി കാറിൽ കയറി പോയതും പെട്ടന്നായിരുന്നു...
ഒരു മിന്നായം പോലെ കാറിലിരുന്നാളെ പ്രിയ കാണുകയുണ്ടായി.
ഒന്നും അരുണിനോട് തുറന്നുപറയാതെ ലക്ഷ്മിയുടെ വാഹനത്തിനു പിന്നാലെ പോകാൻ അരുണിനോട് പറഞ്ഞു. പ്രിയയുടെ മുഖത്തുണ്ടായ അതിയായ ഭയം അരുണിന്റെ ശ്രദ്ധയിൽ പെട്ടു.
അരുണിന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും പറ്റിയില്ല, പ്രിയ ഒന്നും വിട്ടുപറഞ്ഞതുമില്ല. )
"പ്രിയാ നീ ടെൻഷൻ ആവാതിരിക്ക്... "
"അരുൺ നീ വേഗം വണ്ടി ഓടിക്ക്, ഞാൻ ശ്രദ്ധിച്ചോളാം. "
(തുടരും )
©arnavpravindranനീതി
73 -
arnavpravindran 93w
#lockdown_vibes
(Part -72)
('ഹൃതിക്കിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് ഞാനാണ്' എന്നുപറഞ്ഞ് അരുൺ അന്താളിച്ചുനിന്ന പ്രിയയെയും കൂട്ടി റൂമിലേക്ക് നീങ്ങി.
കൂടുതൽ വിശദീകരണം കൊടുക്കാതെതന്നെ അരുൺ കാര്യങ്ങളെല്ലാം ഹൃതിക്കിനെ ബോധ്യപ്പെടുത്തി.
പ്രവീണിനെ കണ്ടെത്താനുള്ള ഡ്യൂട്ടി ഹൃതിക് ഏറ്റെടുക്കണം എന്നായിരുന്നു അരുണിനെ നിർദ്ദേശം.
പ്രിയയുടെ മാതാപിതാക്കളും കൂടപ്പിറപ്പായ അനിയനും മരിച്ച വിവരം ലക്ഷ്മി പറഞ്ഞതായി ഹൃതിക് ഓർത്തെടുത്തു. സംശയങ്ങൾ കൂടുതൽ കൂടുതൽ ഇണങ്ങി വന്നപ്പോൾ ഹൃതിക് അരുണിനോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചു.)
" പക്ഷേ സർ ഞാൻ ഒന്ന് ചോദിച്ചോട്ടെ, ഇന്ന് മേടത്തിന്റെ അനിയൻ ജീവിച്ചിരിപ്പില്ലല്ലോ."
"അറിയാത്ത കാര്യങ്ങൾ പറയരുത് ഹൃതിക്ക് "
പ്രിയ അമർഷത്തോടുകൂടി മറുപടി പറഞ്ഞു.
പ്രിയയുടെ സ്വരം ദേഷ്യവും സങ്കടവും ഇടകലർന്നതായിരുന്നു, അതുകൊണ്ടുതന്നെ ഹൃതിക് കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ തയ്യാറാവാതെ അരുൺ പറയുന്നത് കേട്ടുനിന്നു.
'നമുക്ക് പുറത്തിറങ്ങി സംസാരിച്ചാലോ '
എന്ന അരുണിന്റെ ചോദ്യത്തിനോട് ഹൃതിക്ക് പൂർണ്ണയോജിപ്പ് പുലർത്തി, അതുകൂടാതെ അരുണിനോട് മാത്രമായി ഹൃതിക്കിന് പലതും ചോദിച്ചറിയാൻ ഉണ്ടായിരുന്നു.
ഉമ്മറത്തെ വരാന്തയിൽ അവർ ഇരുവരും സംസാരിച്ചു നീങ്ങുന്നത് പ്രിയ നോക്കിനിന്നു. ഏറെ നേരത്തെ ചർച്ചയ്ക്കൊടുവിൽ അവർ ഇരുവരും പിരിഞ്ഞു, എന്നിട്ട് അകത്തേക്ക് കയറിവന്ന അരുണിനെ ഒന്നിരിക്കാൻ പോലും സമ്മതിക്കാതെ പ്രിയ ഒരുപാട് ചോദ്യങ്ങൾ തുരുതുരെ ചോദിച്ചുകൊണ്ടിരുന്നു.
"ഇനിയുള്ള കാര്യങ്ങൾ ഹൃതിക്ക് ശ്രദ്ധിച്ചോളും. നമുക്ക് പറ്റാവുന്ന പോലെ ഹൃതിക്കിനെ സഹായിക്കാം."
തീർച്ചയായും നമുക്ക് നമ്മുടെ അനിയനെ കണ്ടെത്താൻ കഴിയും എനിക്ക് നല്ല ഉറപ്പുണ്ട്.
വിശ്വസിക്കുക....
ദൈവം നമ്മുടെ കൂടെയുണ്ട് പ്രിയാ... "
(തുടരും )
©arnavpravindranനീതി
72
-
akshay_pangottil 83w
തുറന്നു വച്ച കണ്ണുകൾ
വെളിച്ചത്തിലേക്കായിരുന്നില്ല
ഇരുട്ടിലേക്കായിരുന്നുവെന്നുള്ള
തിരിച്ചറിവിൽ നിന്നുമാണ് കാഴ്ചകൾ
ആരംഭിക്കുന്നത്.
പക്ഷേ അപ്പോഴേക്കും
കാഴ്ചയുടെ ഞരമ്പുകൾ ദ്രവിച്ചു
തുടങ്ങിയിരിക്കും
©akshay_pangottil -
❤️
ഇനിയുമൊരായിരമാളുകൾ
എൻകൂടെയുണ്ടതെന്നാകിലും
നീയില്ലാത്ത ഞാനെന്നുമീയുലകിൽ
ശൂന്യനായ് തീർന്നിടും മരണം വരെ.
©ormakal -
ഇന്ന് പിന്നെയും മഴ പെയ്തു..
നനുത്ത വെയിൽനാളങ്ങൾക്കിടയിലൂടെ
ചാഞ്ഞും ചെരിഞ്ഞും
ഒരുപാട് നേരം...
കുറുക്കന്റെ കല്യാണമെന്നാരോ
കളിചിരിയ്ക്കുന്നു..
ഇടയിലൊരു നെടുവീർപ്പ്
പറയാതെ പറയുന്നുണ്ട്..
പെയ്യട്ടെ..
നമുക്കറിയാത്തതല്ലല്ലോ..
ഉള്ളിലെ മഴക്കരച്ചിലുകളെത്രയോ വട്ടം
നമ്മൾ
നിറഞ്ഞ വെയിൽച്ചിരികളിൽ
മറച്ചിരിയ്ക്കുന്നു...
©shilpaprasanth_ -
ag_written 83w
സ്വയമേ ആണയുമായിരുന്ന
തീപ്പൊരിയിൽ നിന്നും
ഊതിയാൽ ആളിക്കത്തുന്ന
അഗ്നിയായെന്നെ മാറ്റിയവരോട്
നന്ദി.
©ag_written -
എണ്ണക്കറുപ്പിൻ ഇടയിലും
നരപോലെ നിന്നോർമ്മകൾ..
പ്രണയവും നഷ്ടവും
തിരയും തീരവും
നീയും ഞാനും പോലെ..
©kichu_parameswaran -
വരികളുടെ നീർത്തടങ്ങളിലൂടെ
എഴുത്തിൻ്റെ മാന്ത്രികതയിലൂടെ
പ്രപഞ്ചത്തിലേക്ക് ഒഴുകുകയാണ്
ദിശയറിയാതെ എങ്ങോട്ടേയ്ക്കായ്.
നീലാകാശത്തിൽ മുടികിടക്കും
കാർമേഘത്തിൻ വ്യാപനംപോൽ.
©sreelakshmishaji -
തൂലിക
എൻ ഏകാന്തലോകത്തെ
ശോഭിതമാക്കുമീ..
സുന്ദരലോകമേ നീ എന്നിൽ
നിന്നും മറയാതിരിക്കുക.
നിന്നിൽ ഞാനോരു വേരായ്
പടർന്നിരിക്കുന്നു.
നിൻ്റെതായ് ചേർന്നിരിക്കണം.
എന്നും,എക്കാലവും.
നിൻ്റെതായ് അലിയണം.
നിൻ്റേതു മാത്രമായ് സ്വന്തമായീടണം.
©sreelakshmishaji -
s_m_a_basi 87w
.
©s_m_a_basi
-
s_m_a_basi 86w
.
©s_m_a_basi
-
9
"അപ്പന്റെ റേഡിയോ ഞാൻ ശെരിയാക്കി കേട്ടോ.. "
അയാൾ പറയുമ്പോൾ അപ്പന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം അയാളുടെ തന്നെ ബാല്യകാലങ്ങളെയാണ് ഓർപ്പിച്ചത്.
റേഡിയോ മടിയിൽ വച്ച് അപ്പൻ സ്റ്റേഷനുകൾ ട്യൂൺ ചെയ്ത് തുടങ്ങി.
"അപ്പാ,
"
അയാൾ വിളിച്ചു.
"മം "
"അപ്പന് എന്റ്റൂടെ ബാംഗ്ലൂർക്ക് വന്നാലെന്താ?
"
"ഒരു ദിവസം വരാടാ..
ഈ മരമോന്നു കൊടുത്തേച്ച് വരാം "
അപ്പൻ വെറുതെ പറയുകയാണ്.
കൊല്ലമെത്രയായി അയാളിത് കേൾക്കാൻ തുടങ്ങിയിട്ട്..
മരം കൊടുക്കുമ്പോൾ പറയും കാലം നോക്കി തൈ വയ്ക്കണമെന്ന്..
അത് കഴിയുമ്പോൾ പറയും നേരാം വണ്ണം വളമിട്ടില്ലെങ്കിൽ മരം തലപൊക്കില്ലെന്ന്..
പിന്നെയും അപ്പന്റെ ലിസ്റ്റ് ഇങ്ങനെ നീളും.
കാൽവിരലുകൾ കൂടി വൃത്തിയാക്കിയ ശേഷം ചുളുക്ക് വീണ വിരലുകൾ അയാൾ മൃദുവായി മസ്സാജ് ചെയ്തു കൊണ്ടിരുന്നു.
"അപ്പൊ.. "
അയാൾ മൃദുവായി വിളിച്ചു.
"അപ്പ... "
അയാൾ ഒന്നൂടെ വിളിച്ചു.
മറുപടിയില്ല.
അപ്പൻ ഉറങ്ങിയിരിക്കുന്നു.
"കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീകരിമുകിൽ മാനത്തു വന്നൂ..മിഴി നട്ടുനിന്നൊരു മാടത്തിൻ മാറിൽഅഴകുറ്റ സ്വപ്നങ്ങൾ പൂത്തു.."
അപ്പന്റെ മടിയിൽ വിശ്രമിച്ചിരുന്ന റേഡിയോയിൽ നിന്ന് പഴയ നടകഗാനങ്ങൾ സംപ്രേഷണം ചെയ്യുന്ന ഒരു സ്റ്റേഷൻ പടിക്കൊണ്ടിരുന്നു.
❣️❣️❣️
©മങ്ങാടൻ.
