യാത്ര.....
എന്റെ പ്രണയത്തെ അനശ്വരമാക്കിയതെന്തോ,
അതുതേടിയുള്ള അവശേഷിപ്പുകളില്ലാത്ത
അനന്തമായ യാത്ര. ഒടുവിൽ,
അവനോളമല്ല, ആഴിയോളം ആ സ്മൃതികളങ്ങനെ
മരിക്കാതെയുണ്ടെന്ന തിരിച്ചറിവിൽനിന്നും
തിരികെ മടങ്ങണം.
ഒരിറ്റു കണ്ണീർപോലും പൊഴിക്കാതെ,
നഷ്ടങ്ങളുടെ ജീർണിച്ച കെട്ടുകളില്ലാതെ
ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന തോണിയിൽ
അവന്റെ ഓർമകളിലൂടെയല്ലാതെ,
മനസ്സുനിറയെ ഒരു പഴയ പ്രണയത്തിന്റെ
മേഘമൽഹാറും പേറിയുള്ള
തുടർച്ചകളില്ലാത്ത ഒരു മടക്കം.........
©_lakshmi_
_lakshmi_
-
_lakshmi_ 84w
-
_lakshmi_ 89w
ഇടക്കിടെ എന്നിൽനിറയുന്ന മൗനത്തിന്റെ വേരുതേടിയുള്ള യാത്രയെ ആദ്യമൊക്കെ ഞാൻ വല്ലാതെ പ്രണയിച്ചിരുന്നു.
പലതിനും മറുപടിയില്ലാതെ നിന്നപ്പോഴുമൊക്കെ,
മൗനത്തിന്റെ മറപിടിച്ചു ഞാനെന്നിൽ നിന്നുതന്നെ
ഓടിയൊളിക്കുകയായിരുന്നു.
എങ്കിലും, ആ നിശ്ശബ്ദതയുടെമടിത്തട്ടിൽ
ഞാനെന്നെത്തന്നെ തിരയാറുണ്ടായിരുന്നു.
പക്ഷേ എന്തെന്നറിയില്ല ഇന്നിതാ,
എന്നെത്തന്നെ തിരിച്ചറിയാനാകാത്തവിധം
എന്റെ മൗനത്തിന്റെ വേരുകൾ എന്നിൽനിന്നെത്രയോ അകന്നുപോയിരിക്കുന്നു.
ഇന്നെന്റെ നിശ്ശബ്ദതയോടെനിക്ക് പ്രണയമില്ല.
എന്തെന്നാൽ, ഉത്തരമില്ലാതെ നിൽക്കുന്ന എന്നെയല്ലാതെ മറ്റൊന്നും എനിക്ക് ആ ശൂന്യതയിൽനിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല...
©_lakshmi_ -
_lakshmi_ 90w
ചില ഋതുക്കളിലെന്നോണം,
അവന്റെ പ്രണയത്തിന്റെ വേരുകൾ
എന്നിലേക്കാഴ്ന്നിറങ്ങിയിരുന്നു.
പരസ്പരം നിർണ്ണയിക്കാനാവാത്ത വിധം
എന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞങ്ങനെ......
©_lakshmi_ -
_lakshmi_ 91w
ഉറക്കം നഷ്ടപ്പെട്ട പലരാത്രികളിലും
ചില നോവലുകളിലെന്നപോൽ
നിന്റെ പ്രണയത്തെ പകർത്തിയെഴുതാൻ ശ്രമിച്ചപ്പോഴൊക്കെ,
കണ്ണുകൾ ചെന്നെത്തിയത്
ഇരുട്ടുപടർന്ന് ആളൊഴിഞ്ഞിട്ടും അങ്ങ് ദൂരെ
അണയാതെ നിൽക്കുന്ന തെരുവുവിളക്കിലേക്കാണ്.
തുടരെത്തുടരെയുള്ള പരാജയങ്ങൾ തന്റെതന്നെ
അസ്ഥിമാടം തീർക്കുമോയെന്നറിയാതെ,
തന്റെ പ്രണയത്തെ തേടി
തെരുവിലെ അരണ്ട വെളിച്ചത്തിലൂടെ
അന്നയിലേക്കോടിയെത്തുന്ന ചൂതാട്ടക്കാരൻ...
രാത്രിയുടെ സങ്കൽപ്പങ്ങളിൽ നിന്നെ പകർത്തിയിടാൻ നിന്നപ്പോഴും
എന്റെ കണ്ണിൽ നിറഞ്ഞുനിന്നത്
അന്നയും ചൂതുകളിക്കാരനുമാണ്..
ഞാൻ എത്രതന്നെ രാത്രികൾ പന്നിട്ടാലും
ഒരു സങ്കീർത്തനംപോലെ
അന്ന പകർത്തിയെഴുതിയ ചൂതാട്ടക്കാരനെപോൽ
മറ്റൊരു അന്നയായി നിന്നെ പകർത്തിയെഴുതാനെനിക്കാവില്ല........
©lachu_ -
_lakshmi_ 91w
നമുക്കിടയിൽ ഋതുക്കൾ ഒരുപാട് കടന്നുപോയി.
പക്ഷേ എന്തുകൊണ്ടോ,
ഒരു മഴക്കാലത്തിനും നിന്നെപ്പോലെ എന്നിലേക്ക് പെയ്തൊഴിയാനായില്ല.
ഒരു വേനലിന്റെ ചൂടിനും നിന്റെ ഓർമകളെ
അഗ്നിഗോളമാക്കാനായില്ല.
ഒരു വസന്തത്തിനും നിന്നെപ്പോലെ എന്റെ മൗനങ്ങളിൽ ഇഴുകിച്ചേരാനായില്ല.
നീ എനിക്ക് തന്നിട്ടുപോയ പ്രണയത്തിന്റെ വാകപ്പൂക്കൾക്കു വാട്ടമൊന്നുമില്ല.
കാത്തിരിക്കുന്നു ഞാൻ,
നമ്മുടേതു മാത്രമായ ഒരു ശിശിരത്തിനു വേണ്ടി..
ഈ കാത്തിരിപ്പ് എനിക്കൊട്ടും മുഷിയില്ല. കാരണം,
നിന്നോളം ഞാൻ ഋതുക്കളെയും പ്രണയിക്കുന്നു.....
©lachu_ -
_lakshmi_ 92w
നമുക്കിടയിൽ പ്രണയത്തിന്റെ നാമ്പുകൾ മുളച്ചുപൊങ്ങിയിരുന്നെന്നറിയാൻ
പെയ്തിറങ്ങിയ ഒരു മഴക്കാലമോ,
പൂപൊഴിക്കുന്ന വാകമരച്ചുവടോ,
സിന്ദൂരമണിഞ്ഞ സായാഹ്നമോ വേണ്ടിയിരുന്നില്ല.
പകരം,
നമ്മുടെ കണ്ണുകളിൽ ജ്വലിച്ച പ്രണയ ഭാവങ്ങളും
ചുണ്ടുകളിൽ ഊർന്നിറങ്ങിയ മൗനവും
മാത്രം മതിയായിരുന്നു സഖേ....
©lachu_ -
_lakshmi_ 92w
കോരിച്ചൊരിയുന്നൊരു മഴയത്ത്
നമുക്കായി പൊഴിയുന്ന വാകച്ചുവട്ടിലൂടെ
നിന്റെ ഉള്ളംകയ്യിൽ കൈകോർത്തെനിക്ക്
ഒരിക്കൽക്കൂടി നടക്കണം.
ഒരുവട്ടംകൂടി നിന്റെ നെഞ്ചോടുചേർന്നനിന്നു
ഒന്നിച്ചാ മഴനനയണം.
എന്നിട്ടാ നനവുണങ്ങും മുമ്പേ
നിന്നിലലിഞ്ഞു ചേരണം.
എല്ലാത്തിനുമൊടുവിൽ ചൂടാറുംമുന്നേ
ഇരുളുമൂടിയ ഇടനാഴികയിലൊന്നിൽ ചെന്നിരുന്ന്
നിന്റെ ഓർമകളിലേക്ക് തലചായ്ച്ചു
നിദ്രയിലാണ്ട് ഇല്ലാതാവണം......
©lachu_ -
_lakshmi_ 92w
കാത്തുസൂക്ഷിക്കണമെനിക്കീ
ഒരുപിടി നല്ല ഓർമകളെ,
ക്ലാവുപിടിക്കാതെയും
ജരാനരകൾ ബാധിക്കാതെയും.
കൊണ്ടുനടക്കണമവ നിഴലിനുകൂട്ടായി,
എന്റെ ചിതയഗ്നിക്കിരയാകുംവരെയെങ്കിലും....
©lachu_ -
_lakshmi_ 92w
അടർന്നു വീണ് ഒരുപിടിച്ചാരമാകുന്നതിനു മുന്നേ
ഒരിക്കൽകൂടിയെനിക്കാസ്വദിക്കണം ആ
പ്രണയോന്മുഖമായ മഴക്കാലം.
പിന്നെയതിന്റെ കുളിരുമങ്ങുന്നതിനു മുന്നേ
എനിക്കൊന്നൂടിയറിയണം,
നിന്റെ ഹൃദയമിടിപ്പും ഇടനെഞ്ചിന്റെ ചൂടും....
©lachu_ -
_lakshmi_ 92w
ഉള്ളിലെവിടെയോ എന്നോ പാകിയിട്ട വിത്തിന്റെ അംശം ചിതലരിക്കാതെ കിടന്നതുകൊണ്ടാവാം അങ്ങിങ്ങായി ചിതറിക്കിടന്ന അക്ഷരങ്ങളെ ഒന്നിച്ചുകൂട്ടി ഒരേ ചരടിൽ കോർത്തപ്പോൾ അവ വീണ്ടും വരികളായി പുനർജ്ജനിച്ചത്...
©lachu_
-
മഴയിറങ്ങിപ്പോയ
ജനൽവഴികളിലേയ്ക്ക്
ഇടറിയെത്തുന്ന
കടലിരമ്പങ്ങൾക്ക് കാതോർത്തിരിക്കവേയാണ്
മുഖവുരകളില്ലാതെ
അയാൾ പടി കയറി വന്നത്...
മഴ പൊഴിയും പോലെ
കടലിരമ്പും പോലെ
മരണത്തിനുമപ്പുറത്തേയ്ക്ക്
നീണ്ടു പോവുന്ന പ്രണയത്തിന്റെ
കരളു നോവുന്ന
കഥ പറഞ്ഞത്...
അവളെ
ഉത്തരാ എന്ന്
നീട്ടി വിളിച്ചത്...
അയാൾക്കപ്പോൾ
നേർത്ത
കടലുപ്പ് മണമായിരുന്നു...
കനത്ത നെഞ്ചിലെ രോമക്കാടുകളിൽ
കടൽക്കാറ്റുകൾ
കുരുങ്ങിക്കിടന്നിരുന്നു...
തിരയടിയ്ക്കാത്ത സമുദ്രങ്ങൾ പോലെ
മിഴികളിൽ
പ്രണയം തുളുമ്പി നിന്നിരുന്നു...
പ്രണയം തീണ്ടിയടഞ്ഞ കണ്ണുകൾ
തുറക്കാതെ
അവളയാളോട് ചേർന്ന് നിന്നു...
അയാളെ കേട്ടു നിന്നു...
പിന്നെ...
കടലു മോഹിച്ചൊഴുകുന്ന
പുഴ പോലെ
ഒഴുകിയൊഴുകി
കഥയിലെവിടെയോ
തങ്ങി നിന്നു...
കഥ കഴിഞ്ഞതും
മഴയിറങ്ങിപ്പോയ
വഴികളിലേയ്ക്ക്
അയാളിറങ്ങിപ്പോയതും
അവളറിഞ്ഞില്ല..
കഥയിലെവിടെയോ
സ്വയമറിയാതെ
കുരുങ്ങി നിൽക്കയാണവളെന്നത്
അയാളുമറിഞ്ഞില്ല..
ഇരുളു പൂക്കുന്ന
ചില്ലകളിലൊന്നിനെ
നിലവുദിയ്ക്കുന്ന
ചിരി കൊണ്ടു താഴ്ത്തി
ഇനിയുമയാൾ വരും..
കഥകൾ പറയും...
കടലു മോഹിച്ചവൾ
ഒഴുകിത്തുടങ്ങും...
©shilpaprasanth_ -
കടവത്തെത്തോണിയിങ്കൽ തുഴനീട്ടിയച്ഛൻപോകെ
അണിയത്തിരുന്നുഞാനും തുഴപിടിക്കേ.
പറയുന്നു ചിലരൊക്കെ കുരുന്നല്ലെയവനെന്ന്,
ഗ്രഹിക്കേണമിപ്പ്രായത്തിൽ പാഠമതല്ലോ!
നിറയുന്നകൺകളോടെ, പിടയുന്നഹൃത്തിനാലെ
ഇടറിയിടറിയച്ഛൻ പറയുംവ്വിധം.
നാലുപിടക്കിടാങ്ങൾക്ക് തുണയായിട്ടിവനല്ലോ
കഴിക്കേണം ചെറുതായിക്കാര്യങ്ങളെല്ലാം!
ഒരുമിന്നൽപ്പിണറെന്റെ ജീവനെങ്ങാൻ കൊണ്ടോയെന്നാൽ
ഒഴിഞ്ഞൊരു വയറുമായ് പകച്ചുപോയാൽ!
പഠിക്കട്ടെ അവനിപ്പോൾ കോവുവള്ളമൂന്നുവാനായ്
പഠിപ്പിന്റെ പത്രാസൊന്നും പഷ്ണിമാറ്റില്ല.
പറയുമ്പോളഴൽകൊണ്ട് നിറഞ്ഞുപോയ് മിഴിരണ്ടും
നരച്ചൊരുതോർത്തിനാലെ തുടച്ചെന്നച്ഛൻ.
വെയിൽകൊണ്ടു വാടിയെന്റെ മുഖമതുനോക്കിയച്ഛൻ
പറയുന്നു മനസ്സാല്ലേ; ശപിക്കല്ലുണ്ണി. -
unni_ 67w
പഴയ പോസ്റ്റ് ആണ്..
ആദ്യത്തെ അക്കൗണ്ട് കാലങ്ങളായി തുറക്കാൻ കഴിഞ്ഞിരുന്നില്ല..ഇപ്പൊ തുറന്നപ്പോൾ ചിലതൊക്കെ ഇവിടെ ചേർക്കണമെന്ന് തോന്നി..നെഞ്ചിലവൾ നഖം കൊണ്ട്
കോറിയിട്ട രൂപങ്ങൾക്കിന്നിപ്പൊ...
അവളില്ലായ്മ തളംകെട്ടിയ
ഒരായിരം കഥകളുണ്ടത്രെ..
©unni_ -
kannan_ 83w
അത്രമേൽ പ്രിയതരമെല്ലാം
വരുന്നോരോ മാത്രയുമെൻ
ജനൽപളികൾക്കപ്പുറം...
മഴയാവാം.. വെയിലാവാം..
കാറ്റാവാം.. കടലാവാം..
നീയും നിലാവും
നിറഞ്ഞാടും നിശയാവാം..!!
©kannan_ -
പ്രണയം..
ഇരമ്പി പെയ്യുന്ന മഴയ്ക്കൊരു പരിചിത ഭാവം...
നനച്ചിട്ടും നനഞ്ഞിട്ടും തീരാത്തൊരു പരിഭവ ഭാവം...
പറഞ്ഞിട്ടും പറയാതിരുന്നിട്ടും പറഞ്ഞ് കൊണ്ടേയിരിക്കുന്നൊരു പ്രണയഭാവം...
എത്തിപിടിച്ചു പുണരാൻ കൊതിക്കുമൊരു പ്രണയദാഹം...
©featherheart -
kannan_ 85w
എന്റെ പ്രണയ സാഗരത്തി-
നടിത്തട്ടിലുണ്ടിപ്പൊഴും
മഴയുള്ളൊരു രാത്രി
നീയാഴ്ത്തിയ തുരുമ്പിച്ചൊരു
നങ്കൂരത്തിന്നവശേഷിപ്പുകൾ..!!
©kannan_ -
unni_ 86w
നന്ദിത വെച്ചുനീട്ടിയ
വേർപാടിൽ
രാജീവന്റെ
പ്രതീക്ഷകളെല്ലാം
മൗനങ്ങളുടെ
അപൂർണതകളിലേക്കു
പോയ്മറഞ്ഞിരിക്കാം..
മൗനം ഇഴചേർത്ത
നൂലിൻ ഇരുപുറം
ചേർന്നവർ
ഇളകിമറിഞ്ഞ
കടലിരമ്പലുകൾക്ക്
കാതോർത്തിരിക്കാം..
പറഞ്ഞും
പറയാതെയും ബാക്കിവെച്ച
ഒരുപാട് നൊമ്പരങ്ങൾ
ആ കടല്പരപ്പിലൂടൊഴുകി
അകന്നിരിക്കാം..
എങ്കിലുമിപ്പോഴും
പറയതൊളിപ്പിച്ച
ഒരാഗ്രഹം അവളെ
വേട്ടയാടിയിരിക്കാം..
അവനില്ലായ്മയിൽ
പെയ്യാൻ വെമ്പി
വീർത്ത സിരകളിൽ
ആ രാഗം പോൽ
ഒഴുകി നിറയാൻ..
അവനിലൂടെ ആ
മേഘമൽഹാറായ്
പെയ്തിറങ്ങിടാൻ..
ആ കടലാഴങ്ങളിലാകെ
ആ രാഗം പോൽ
അലയടിക്കാൻ..
ഒടുവിൽ നനഞ്ഞൊട്ടി
മരവിച്ച മേനിയിൽ
രാജീവന്റെ അപൂർണതകളെ
പൂർണമാക്കി വിതുമ്പാൻ..
അവിടമവസാനിക്കാൻ..
©unni_ -
kannan_ 86w
പെണ്ണേ.. നീയിനിയും
ആർത്തലച്ചു പെയ്യുക..
ഹൃദയ തന്ത്രികളിൽ
മേഘമൽഹാർ മീട്ടി
ഞാനീ രാത്രി കാത്തിരിപ്പുണ്ട്
എന്റെ പ്രണയതാപങ്ങളെ
തണുപ്പിച്ച്..
നിന്റെ മുടിച്ചുരുളുകൾ
എന്റെ നെഞ്ചിലുതിർക്കുന്ന
ഓരോ മഴപ്പെയ്ത്തുകളിലും
നനഞ്ഞൊട്ടി..,
നിന്റെ തരുശാഖൾക്കുള്ളിൽ
ഞാനഭയംപ്രാപിക്കട്ടെ..!
പെണ്ണേ.. നീയിനിയും
ആർത്തലച്ചു പെയ്യുക..!!
©kannan_ -
kannan_ 88w
നീയെന്റെ നഗ്നമാം
ആത്മാവിനരികിലായ്
മൗന-നീരാളം
പുതച്ചുറങ്ങെ...
നാമറിയാതെയീ ഋതുമാറി
ഒരുമാത്ര യൊരുമാരി
പെയ്തു നനഞ്ഞു ഞാനും...!!
©kannan_ -
അങ്ങ് പടിഞ്ഞാറ്
കുംങ്കുമച്ചായം
പൂശിയർക്കൻ
മാഞ്ഞു പോയിരിക്കുന്നു..
വേനൽ ചൂടിൽ
അടിമുടി വേവുന്നു..
കുത്തൊഴുക്കിൽ
വഴിതെറ്റിയ
പുഴ പോലെ
അങ്ങിങ്ങായി
വിയർപ്പൊഴുകുന്നു..
അതിലെ ഉപ്പൂറിയടിഞ്ഞ
മാറിൽ നിന്റെ ചുടു
നിശ്വാസത്താൽ
ഒരായിരം ചേതനയറ്റ
നിശാസ്വപ്നങ്ങൾ
പുനർജനിക്കുന്നു..
@unni_
